വെനസ്വേലൻ സ്വർണം ഇനി അമേരിക്കൻ വിപണിയിൽ; ട്രംപ് ഭരണകൂടത്തിന് കീഴിൽ കോടികളുടെ പുതിയ വ്യാപാര കരാർ

ന്യൂഡൽഹി: അമേരിക്കയുമായി വൻ സ്വർണ്ണക്കരാറിൽ ഒപ്പിട്ട് വെനസ്വേല. വെനസ്വേലയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഖനന കമ്പനിയായ മിനർവെൻ, യുഎസ് വിപണികൾക്കായി 650 മുതൽ 1,000 കിലോഗ്രാം വരെ സ്വർണ്ണക്കട്ടികൾ വിൽക്കുന്നതിനായി കമ്മോഡിറ്റീസ് ട്രേഡറായ ട്രാഫിഗുറയുമായി ദശലക്ഷക്കണക്കിന് ഡോളറിൻ്റെ കരാറിൽ ഒപ്പിട്ടു. കരാർ പ്രകാരം സ്വർണ്ണക്കട്ടികളിൽ 98% സ്വർണ്ണാംശം ഉണ്ടായിരിക്കണം. യുഎസ് സർക്കാരുമായുള്ള പ്രത്യേക ധാരണ പ്രകാരം ട്രാഫിഗുറ ഈ സ്വർണം യുഎസ് റിഫൈനറികളിൽ എത്തിക്കും. എണ്ണ, ധാതു അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച വെനസ്വേലയിലെത്തിയ യുഎസ് ഇൻ്റീരിയർ സെക്രട്ടറി ഡഗ് ബർഗം ഈ സ്വർണ്ണ കരാറിന് ചുക്കാൻ പിടിച്ചു.

ആഗോള സാമ്പത്തിക അനിശ്ചിതത്വത്തെത്തുടർന്ന് സ്വർണ്ണവില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഒരു കിലോ ശുദ്ധമായ സ്വർണ്ണത്തിന് ഏകദേശം $166,000 വിലവരും. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ ഇറാനെ അമേരിക്കയും ഇസ്രായേലും ആക്രമിച്ചതിനെത്തുടർന്ന് എണ്ണവിലയും ഉയർന്നിട്ടുണ്ട്. പ്രസിഡൻ്റ് ട്രംപ് വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണാധികാരി നിക്കോളാസ് മഡുറോയെ പുറത്താക്കുകയും അവിടുത്തെ എണ്ണക്കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമായി. ട്രംപ് ഭരണകൂടത്തിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന മൂന്നാമത്തെ പ്രധാന കരാറാണിത്.

100 കോടി ഡോളറിലധികം മൂല്യമുള്ള എണ്ണ കരാറുകളിലും ട്രാഫിഗുറ പങ്കാളിയായിരുന്നു. “എണ്ണ ഒഴുകാൻ തുടങ്ങിയിരിക്കുന്നു, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രൊഫഷണലിസവും അർപ്പണബോധവും കാണുന്നത് സന്തോഷകരമാണ്!” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസിനെയും അദ്ദേഹം പ്രശംസിച്ചു.

അതേസമയം, നിക്കോളാസ് മഡുറോയെ പുറത്താക്കിയ യുഎസ് നടപടിയെ കോൺഗ്രസ് ഡെമോക്രാറ്റുകളും ലിബറലുകളും വിമർശിച്ചു. ഇത് സാമ്രാജ്യത്വവും അഴിമതിയുമാണെന്ന് അവർ ആരോപിച്ചു. എന്നാൽ, ഈ കരാറുകൾ വെനസ്വേലയ്ക്ക് ഗുണകരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. “മുമ്പ് വെനസ്വേലയിൽ കരിഞ്ചന്ത വഴി പണം തട്ടിയെടുക്കുന്ന വലിയ അഴിമതികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിഭവങ്ങളിൽ നിന്നുള്ള പണം നേരിട്ട് വെനസ്വേലൻ സർക്കാരിലേക്കും ജനങ്ങളിലേക്കും എത്തും. സ്വർണം തുർക്കിയിലേക്കോ ഇറാനിലേക്കോ പോകുന്നതിന് പകരം അത് യുഎസിലേക്ക് വരുന്നു,” എന്ന് ഉറവിടങ്ങൾ വ്യക്തമാക്കി.

ജനുവരി 3-ന് അമേരിക്കൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന സൈനിക നീക്കത്തിലൂടെയാണ് നിക്കോളാസ് മഡുറോയെ പിടികൂടിയത്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ നടത്തിയ മിന്നൽ ആക്രമണത്തിനൊടുവിലാണ് മഡുറോയും ഭാര്യ സിലിയ ഫ്ലോറസും പിടിയിലായത്. മയക്കുമരുന്ന് കടത്ത് , കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ ന്യൂയോർക്കിലെ ഫെഡറൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Venezuelan gold now in the US market; New trade deal worth crores under Trump administration

More Stories from this section

family-dental
witywide