എല്ലാ മര്യാദകളും വൈറ്റ് ഹൗസ് ലംഘിച്ചെന്ന് ആക്ഷേപം, യുദ്ധമോ വീഡിയോ ഗെയിമോ? ‘കോൾ ഓഫ് ഡ്യൂട്ടി’ വീഡിയോയ്ക്കെതിരെ വ്യാപക പ്രതിഷേധം

വാഷിംഗ്ടൺ: ഇറാനിലെ മിസൈൽ ആക്രമണ ദൃശ്യങ്ങൾക്കൊപ്പം ‘കോൾ ഓഫ് ഡ്യൂട്ടി’ എന്ന പ്രശസ്തമായ വീഡിയോ ഗെയിമിലെ ദൃശ്യങ്ങൾ കൂടി ഉൾപ്പെടുത്തി വൈറ്റ് ഹൗസ് പുറത്തുവിട്ട വീഡിയോ ആഗോളതലത്തിൽ വൻ വിവാദമാകുന്നു. “റെഡ്, വൈറ്റ് ആൻഡ് ബ്ലൂവിനോടുള്ള കടപ്പാട്” എന്ന അടിക്കുറിപ്പോടെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം മൂന്ന് കോടിയിലധികം പേരാണ് കണ്ടത്. എന്നാൽ യുദ്ധത്തിന്റെ ഭീകരതയെ ഒരു ഗെയിമായി ചിത്രീകരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

യഥാർത്ഥ യുദ്ധരംഗങ്ങളും ഗെയിം ദൃശ്യങ്ങളും ഇടകലർത്തി നിർമ്മിച്ച ഈ വീഡിയോ കണ്ട പലരും അമ്പരപ്പും പ്രതിഷേധവും രേഖപ്പെടുത്തി. “അവർ യുദ്ധത്തെ ഒരു വീഡിയോ ഗെയിമായാണ് കാണുന്നത്” എന്ന് ഇൻഡിപെൻഡന്റ് വെറ്ററൻസ് ഓഫ് അമേരിക്കയുടെ സ്ഥാപകൻ പോൾ റീക്കോഫ് കുറ്റപ്പെടുത്തി. ഈ നടപടി അങ്ങേയറ്റം അപക്വവും അംഗീകരിക്കാനാവാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ സ്കൂൾ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതും അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായതും മറച്ചുവെച്ചുകൊണ്ട് യുദ്ധത്തെ ആഘോഷമാക്കുകയാണ് വൈറ്റ് ഹൗസ് ചെയ്യുന്നതെന്ന് ഹാർവാർഡ് പ്രൊഫസർ കോർണൽ വില്യം ബ്രൂക്സും വിമർശിച്ചു.

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 168 കുട്ടികൾ കൊല്ലപ്പെട്ടതിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടോ എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. എന്നാൽ ഈ വിമർശനങ്ങളെയൊന്നും വകവെക്കാതെ, വീഡിയോയ്ക്ക് ലഭിക്കുന്ന ശ്രദ്ധയെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് സ്വാഗതം ചെയ്യുകയാണുണ്ടായത്. ഗെയിമിംഗ് ലോകത്ത് വിജയത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന “W’s in the chat, boys!” എന്ന പ്രയോഗത്തിലൂടെയാണ് അദ്ദേഹം ഈ വിവാദത്തോട് പ്രതികരിച്ചത്.

More Stories from this section

family-dental
witywide