വിട…അലക്‌സി നവല്‍നിയുടെ സംസ്‌കാരം വെള്ളിയാഴ്ച മോസ്‌കോയില്‍

മോസ്‌കോ: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവും പുടിന്‍ വിമര്‍ശകനുമായ അലക്‌സി നവല്‍നിയുടെ സംസ്‌കാരം വെള്ളിയാഴ്ച മോസ്‌കോയില്‍ നടക്കും. തെക്കന്‍ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

അതേസമയം, ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്ക ഭാര്യ യൂലിയ നവല്‍ന പങ്കുവച്ചു. അലക്‌സിക്ക് യാത്രാമൊഴി നല്‍കാന്‍ എത്തുന്നവരെ പൊലീസ് തടയുമോ അറസ്റ്റ് ചെയ്യുമോ എന്നതടക്കമുള്ള ആശങ്കയും യൂലിയ വെളിപ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായി നടത്തണമെന്നും ആളുകള്‍ കൂടാന്‍ പാടില്ലെന്നും അധികൃതരുടെ സമ്മര്‍ദ്ദമുണ്ടെന്ന് യൂലിയും അലക്‌സിയുടെ അമ്മയും നേരത്തെ പറഞ്ഞിരുന്നു.

വിവിധ കേസുകളിലായി 19 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട നവല്‍നി, 2021 മുതല്‍ ആര്‍ട്ടിക് ജയിലിലായിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്ന കേസിലാണ് നവല്‍നി ഒടുവിലായി തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവല്‍നിയെ പാര്‍പ്പിച്ചിരുന്നതെങ്കിലും പിന്നീട് 2021ല്‍ നവല്‍നിയെ ആര്‍ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവല്‍നിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിയമപോരാട്ടം നടത്തിയിരുന്നു. തുടര്‍ന്നാണ് ഫെബ്രുവരി 16ന് അലക്സി നവല്‍നി മരണപ്പെടുന്നത്.

More Stories from this section

family-dental
witywide