പ്രതീക്ഷ വീണ്ടും മാഞ്ഞു, ഗംഗാവാലിയില്‍ നിന്നും കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ല

തിരുവനന്തപുരം: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് പശുവിന്റേതെന്നാണ് പരിശോധനാ ഫലം. കണ്ടെത്തിയ അസ്ഥി പശുവിന്റേതാണെന്ന് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. മനുഷ്യന്റെ അസ്ഥിയാണെ കിട്ടിയതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കളക്ടര്‍ വ്യക്തമാക്കി.

ഗംഗാവലി പുഴയോരത്ത് നിന്ന് ഇന്നലെ രാത്രിയോടെയാണ് മനുഷ്യന്റേതെന്ന സംശയത്തില്‍ അസ്ഥി കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അസ്ഥി പൊലീസ് കൊണ്ടുപോകുകയായിരുന്നു. അര്‍ജുന്‍ അടക്കം മൂന്ന് പേര്‍ക്കായി ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്.

More Stories from this section

family-dental
witywide