ഇടുക്കിയില്‍ സ്വപ്‌നം പറന്നിറങ്ങി; നീരണിഞ്ഞു, ചരിത്രം കുറിച്ച് സീപ്ലെയിന്‍

ഇടുക്കി: സംസ്ഥാനത്തിന്റെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കി ജലവിമാനം കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്നു. ഇടുക്കിയിലെ ഹൈറേഞ്ചില്‍ മാട്ടുപ്പെട്ടി ഡാമിലാണ് ‘ചരിത്രം’ ലാന്‍ഡ് ചെയ്തത്. ടൂറിസം വികസനത്തിന് കരുത്തേകി ബോള്‍ഗാട്ടിയില്‍ നിന്ന് പറന്നുയര്‍ന്ന മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു.

ജനസാന്ദ്രത സംസ്ഥാന വികസനത്തിന് ഒരു തടസമാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണെന്നും വ്യക്തമാക്കി. ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപെടുക വെല്ലുവിളിയാണ്. സീ പ്ലെയിന്‍ കൊണ്ട് ഈ പരിമിതി മറികടക്കാന്‍ പറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായല്‍ കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മൈസുരുവില്‍ നിന്ന് ഇന്നലെയാണ് ജലവിമാനം കൊച്ചിയിലെത്തിയത്. കനേഡിയന്‍ കമ്പനിയുടെ ജലവിമാനമാണ് എത്തിയിരിക്കുന്നത്. ടൂറിസത്തിനു പുറമേ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും സീ പ്ലെയിന്‍ പ്രയോജനപ്പെടുത്താം.

More Stories from this section

family-dental
witywide