‘ബന്ദികളെ ശനിയാഴ്ച കൈമാറിയില്ലെങ്കിൽ വെടി നിർത്തൽ ധാരണ അവസാനിപ്പിക്കും’; മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ബന്ദികളെ ശനിയാഴ്ച കൈമാറിയില്ലെങ്കിൽ വെടി നിർത്തൽ ധാരണ അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ബെഞ്ചമിൻ നെതന്യാഹു. കടുത്ത നടപടികൾ തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ മുനന്റിയിപ്പ്. നേരത്തെ, ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്‍റെ ഈ നീക്കം. ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശവും നൽകി.

ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആയിട്ടുണ്ട്. ഗാസയിലേക്കുള്ള മാനുഷിക സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസിന്റെ പ്രധാന ആരോപണം. മൂന്നാഴ്ചയായി ഇസ്രയേൽ നിരന്തരം കരാർ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു.

More Stories from this section

family-dental
witywide