
കൊച്ചി : കലൂരില്‍ ഉമ തോമസ് എം.എൽ.എ അപകടത്തിൽ പെടാൻ ഇടയാക്കിയ നൃത്തപരിപാടിയില്‍ ജി സി ഡി എയ്ക്ക് ക്ലീൻ ചിറ്റ്. കേസില്‍ ജി സി ഡി എ പ്രതിയാകില്ല. വേദി ഒരുക്കിയതിൽ മൃദംഗ വിഷന് വീഴ്ചയെന്ന് കണ്ടെത്തല്‍. പൊലീസിനും വീഴ്ചയില്ലെന്ന് കണ്ടെത്തല്‍.
സുരക്ഷ ഒരുക്കാതെ വേദി നിർമിച്ച മൃദംഗ വിഷന്‍ സി ഇ ഒ അടക്കമുള്ള മൂന്നുപേരാണ് പ്രതികള്‍. കേസിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും.
കലൂരില്‍ നടന്ന നൃത്ത പരിപാടി കാണാനെത്തിയപ്പോള്‍ വേദിയില്‍ നിന്ന് വീണാണ് തൃക്കാക്കര എംഎല്‍എയ്ക്ക് പരിക്കേറ്റത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ആയ ശേഷം ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെയാണ് ഉമ ആരോഗ്യം വീണ്ടെടുക്കുന്നത്.
ഡിസംബര്‍ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം നര്‍ത്തകരെ അണിനിരത്തി നടത്തിയ പരിപാടിയായിരുന്നു ഇത്.