‘കരാറിലെത്താൻ വിസമ്മതിച്ചതിൻ്റെ ഫലങ്ങൾ ഇറാൻ അനുഭവിക്കുന്നു’ – യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടൺ: യുഎസുമായി കരാറിലെത്താൻ വിസമ്മതിച്ചതിൻ്റെ “പ്രത്യാഘാതങ്ങൾ” ഇറാൻ അനുഭവിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാനെതിരായ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പീറ്റ് ഹെഗ്സെത്ത് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസുമായി ധാരണയിലെത്താൻ ഇറാൻ വിസമ്മതിച്ചതിൻ്റെ ഫലമാണ് ഈ ആക്രമണങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

“ഇറാൻ ഭരണകൂടത്തിന് അവസരമുണ്ടായിരുന്നു, എന്നിട്ടും അവർ ഒരു കരാറിലെത്താൻ വിസമ്മതിച്ചു — ഇപ്പോൾ അവർ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്,” ഹെഗ്സെത്ത് എക്സിലെ പോസ്റ്റിൽ പറഞ്ഞു.

നിലവിൽ മാർ-എ-ലാഗോയിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനൊപ്പമുള്ള ഹെഗ്സെത്ത്, ഇറാൻ്റെ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങളും നാവികസേനയും “തകർക്കപ്പെടുമെന്നും” കൂട്ടിച്ചേർത്തു “പ്രസിഡന്റ് ട്രംപ് തൻ്റെ ജീവിതകാലം മുഴുവൻ പറഞ്ഞതുപോലെ, ഇറാൻ ഒരിക്കലും ഒരു ആണവായുധം കൈവശം വെക്കില്ല,” ഹെഗ്സെത്ത് പറഞ്ഞു.

“യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ സംഘർഷം തുടങ്ങിയതല്ല, പക്ഷേ ഞങ്ങൾ ഇത് അവസാനിപ്പിക്കും. ലോകത്തെവിടെയെങ്കിലും നിങ്ങൾ അമേരിക്കക്കാരെ കൊല്ലുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ — ഇറാൻ ചെയ്തതുപോലെ — ഞങ്ങൾ നിങ്ങളെ വേട്ടയാടും, ഞങ്ങൾ നിങ്ങളെ വധിക്കും.”- ഇത്തരത്തിൽ ശക്തമായ ഒരു മുന്നറിയിപ്പും പ്രതിരോധ സെക്രട്ടറി നൽകി.

‘Iran is suffering the consequences of refusing to reach an agreement’ – US Defense Secretary

Also Read

More Stories from this section

family-dental
witywide