ഉരുള്‍പൊട്ടലിന് മുൻപും ശേഷവുമുള്ള ചൂരല്‍മലയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റർ ഭൂമി ഒലിച്ചുപോയതായി ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ). ഉരുള്‍പൊട്ടലിന് മുൻപും ശേഷവുമുള്ള ചൂരല്‍മലയുടെ ഉപഗ്രഹ ചിത്രങ്ങളാണ് ഐഎസ്ആർഒയുടെ നാഷണല്‍ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസ്‌സി) പുറത്തുവിട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഏകദേശം എട്ട് കിലോ മീറ്ററോളം ഒഴുകിയെത്തിയതായും ഐഎസ്ആർഒ വ്യക്തമാക്കുന്നു.

2019 ൽ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിന്റെ അടുത്തു തന്നെയാണ് ഇത്തവണത്തെ ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനവും. സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റർ ഉയരത്തിലാണിത്. കനത്ത മഴയാണ് ഉരുള്‍പൊട്ടലിനും തുടർന്ന് ആ അവശിഷ്ടങ്ങളുടെ വേഗത്തിലുള്ള ഒഴുക്കിനും കാരണമായതെന്നും ഐഎസ്ആർഒ ചൂണ്ടിക്കാണിക്കുന്നു.

“ക്രൗണ്‍ സോണ്‍ പണ്ടുണ്ടായ മണ്ണിടിച്ചിലിന്റെ അതേ സ്ഥലത്തു തന്നെയാണ്. ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഇരുവഞ്ഞിപ്പുഴ കരകവിയുന്നതിന് കാരണമായി. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്,” എൻആർഎസ്‌സി വ്യക്തമാക്കി.

ISRO Released Before And After pictures of Wayanad Landslide Area

More Stories from this section

family-dental
witywide