ഇറ്റലിയിലെ അവസാന രാജാവിന്റെ മകന്‍ വിറ്റോറിയോ ഇമാനുവേല്‍ രാജകുമാരന്‍ അന്തരിച്ചു

റോം: ഇറ്റലിയിലെ അവസാന രാജാവിന്റെ മകനും ഫാസിസവുമായി സഹകരിച്ചതിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തപ്പെട്ട ഒരു രാജവംശത്തിലെ അംഗവുമായ സവോയ് രാജകുമാരന്‍ വിറ്റോറിയോ ഇമാനുവേല്‍ ശനിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ അന്തരിച്ചു. 86 വയസായിരുന്നു.

1937 ഫെബ്രുവരി 12 ന് തെക്കന്‍ നഗരമായ നേപ്പിള്‍സില്‍ ജനിച്ച വിറ്റോറിയോ ഇമാനുവേല്‍ 1861 മുതല്‍ 1945 വരെ ഏകീകൃത ഇറ്റലിയില്‍ ഭരിച്ചിരുന്ന ഒരു രാജകുടുംബത്തിന്റെ തലവനായിരുന്നു.

1946-ല്‍ സിംഹാസനം കുറച്ചുനാളത്തേക്ക് ലഭിച്ച രാജ്യത്തിന്റെ അവസാന രാജാവായ ഉംബര്‍ട്ടോ രണ്ടാമന്റെ മകനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ മുത്തച്ഛന്‍ വിറ്റോറിയോ ഇമാനുവേല്‍ മൂന്നാമന്‍ രാജാവ് ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടവുമായും അതിന്റെ വംശീയ നിയമങ്ങളുമായും സഹകരിച്ചതിന് ശേഷം 1946 ലെ ഭരണഘടന പ്രകാരം രാജകുടുംബത്തിലെ എല്ലാ പുരുഷ പിന്‍ഗാമികളയും വിലക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് നിന്ന് ഒമ്പതാം വയസ്സില്‍ അദ്ദേഹം ഇറ്റലി വിട്ടു.

നാടുകടത്തല്‍ നടപടികള്‍ പിന്‍വലിക്കാന്‍ ഇറ്റാലിയന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തതിന് ശേഷം, 2002 ഡിസംബറില്‍ വിട്ടോറിയോ ഇമാനുവേല്‍ മടങ്ങിയെത്തിയിരുന്നു.

More Stories from this section

family-dental
witywide