തായ്‌വാൻ ഭൂകമ്പം : മരണസംഖ്യ ഏഴിലേക്ക്, 700-ലധികം പേര്‍ക്ക് പരിക്ക്, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു


തായ്‌പേ: ബുധനാഴ്ച പുലര്‍ച്ചെ തായ്‌വാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെത്തുടര്‍ന്നുള്ള മരണസംഖ്യ ഏഴായി ഉയര്‍ന്നു. ഇതുവരെ 700-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതിനാല്‍ പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജപ്പാനും ഫിലിപ്പൈന്‍സും ചില പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഫിലിപ്പീന്‍സ് സുനാമി മുന്നറിയിപ്പ് റദ്ദാക്കി. ഫിലിപ്പീന്‍സ് സീസ്‌മോളജി ഏജന്‍സി പല പ്രവിശ്യകളിലെയും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ആളുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയാണ്. ഭൂകമ്പത്തെത്തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.

അതേസമയം, തായ്വാനിലെ തങ്ങളുടെ പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറും ഒരുക്കി ഇന്ത്യയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘ഭൂകമ്പം കണക്കിലെടുത്ത്, തായ്വാനില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സഹായത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും വ്യക്തതയ്ക്കുമായി ഇനിപ്പറയുന്ന അടിയന്തര ഹെല്‍പ്പ്ലൈന്‍ ഇന്ത്യ തായ്പേയ് അസോസിയേഷന്‍ സജ്ജീകരിച്ചിരിക്കുന്നു: മൊബൈല്‍: 0905247906; ഇമെയില്‍: ad.ita@mea.gov.in,-‘എക്‌സിലെ പോസ്റ്റിലാണ് ഇന്ത്യ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

More Stories from this section

family-dental
witywide