തായ്‌വാനിലെ ഭൂകമ്പത്തില്‍ കാണാതായവരില്‍ രണ്ട് ഇന്ത്യക്കാരും; തിരച്ചില്‍ ഊര്‍ജ്ജിതം

ബാങ്കോങ്: തായ്‌വാനിൽ ബുധനാഴ്ചയുണ്ടായ ഭൂചലനത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്. ഒരു പുരുഷനെയും സ്ത്രീയെയുമാണ് കാണാതായത്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ടാരോക്കോ ഗോർജിലാണ് ഇവരെ അവസാനമായി കണ്ടത്. കിഴക്കൻ തായ്‌വാനിൽ ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ ഒമ്പത് പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

കാണാതായ ഇന്ത്യക്കാർക്കായി തെരച്ചിൽ നടക്കുന്നുണ്ടെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

25 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് കഴിഞ്ഞ ദിവസം തായ്‌വാനില്‍ രേഖപ്പെടുത്തിയത്. ഇതുവരെയും ഏഴ് മരണമാണ് സ്ഥിരീകരിച്ചതെങ്കിലും തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഭൂചലനം ഉണ്ടായതിന് പിന്നാലെ ജപ്പാന്റെയും ഫിലിപ്പീന്‍സിന്റെയും ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബുധനാഴ്ച രാവിലെ തായ്‌വാന്റെ കിഴക്ക് 7.4 തീവ്രതയില്‍ ഭൂകമ്പം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. പ്രാദേശിക സമയം രാവിലെ 8:00 ന് (0000 GMT) മുമ്പാണ് ഭൂചലനം ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയില്‍ തായ്വാനിലെ ഹുവാലിയന്‍ സിറ്റിയില്‍ നിന്ന് 18 കിലോമീറ്റര്‍ തെക്ക് 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം കണ്ടെത്തിയത്.

More Stories from this section

family-dental
witywide