
ഒന്നര പതിറ്റാണ്ടിന്റെ ചരിത്രവുമായി ആഘോഷ നിറവിലാണ് ഇന്ന് ക്നാനായ സമുദായത്തിന്റെ അഭിമാനമായ, ഷിക്കാഗോ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം. പതിനഞ്ചാം വാർഷികാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സിറോ മലബാർസഭ മേലധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ്
മാർ റാഫേൽ തട്ടിലാണ്. വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പൊന്തിഫിക്കൽ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. ചടങ്ങിൽ തട്ടിൽ പിതാവിന് വിപുലമായ സ്വീകരണമാണ് ഒരുക്കുന്നത്.
ക്നാനായ കാത്തോലിക്ക ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സിറോമലബാർ സഭ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവരും ചടങ്ങിലെ മഹത് സാന്നിധ്യമായിരിക്കും.
ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, ഇടവകയുടെ സ്ഥാപക വികാരി ഫാ. എബ്രഹാം മുത്തോലത്ത് എന്നിവർ സഹകാർമ്മികരായുംആഘോഷ ചടങ്ങിലെ പവിത്ര സാന്നിധ്യമാകും.

ആഘോഷത്തിന്റെ ഭാഗമായി ഇടവകയുടെ രൂപീകരണത്തിനും ദേവാലയം എന്ന സ്വപ്ന സാക്ഷാത്കാരിക്കാൻ നേതൃത്വം നൽലിയവരെയും നാളിതുവരെയും ഇടവകയുടെ മേൽനോട്ടത്തിനായി പ്രവർത്തിച്ച കൈക്കാരന്മാരെയും ആദരിക്കും. ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത യുവതി-യുവാക്കളെയും ആദരിക്കും. ഒപ്പം സ്നേഹ വിരുന്നും ഉണ്ടാകും.
2010 ജൂലൈ 18 ന് സ്ഥാപിതമായ ഈ ദേവാലയത്തിൻ്റെ ഇന്നത്തെ കുലീനമായ നിലനിൽപ്പിനു പിന്നിൽ ഒരുപാട് വിശ്വാസികളുടെ കഷ്ടപ്പാടും ഇച്ഛാശക്തിയും അധ്വാനവും സ്വപ്നങ്ങളുമൊക്കെയുണ്ട്. അങ്ങനെ ഇടവകയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിച്ചവരെ പ്രാർത്ഥനയോടെ സ്മരിക്കുക എന്നത് ഇടവകയുടെ പൊതുവായ ഉത്തരവാദിത്വമാണെന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പറഞ്ഞു.
ഷിക്കാഗോയിലെ രണ്ടു ക്നാനായ കത്തോലിക്കാ ദേവാലയങ്ങളുടെയും സ്ഥാപക വികാരിയായിരുന്ന ഫാ. എബ്രഹാം മുത്തോലത്ത്, ഒൻപത് വർഷം ഇടവകയെ നയിച്ച ഫാ. മുളവനാൽ എന്നിവരടക്കം ഇടവകയിൽ സേവനം ചെയ്ത വൈദീകരും സന്ന്യസ്തരും ഇടവക ജനത്തോടൊപ്പം ഒരുമിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോയതിന്റെ വിജയഗാഥയാണ് ഇന്നത്തെ ദിനമെന്നും ഫാ. സിജു മുടക്കോടിയിൽ വിശദീകരിച്ചു.
ഇടവകയുടെ സ്ഥാപക വികാരിയായിരുന്ന
ഫാ. മുത്തോലത്ത് ആരംഭ നാളുകളെ കുറിച്ച് എൻ.ആർ.ഐ റിപ്പോർട്ടറിനോട്
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി യാഥാർത്ഥ്യമായതിന് പിന്നിലെ, ഒരു ദൈവ സാന്നിധ്യമായിരുന്നു 2001 ൽ വികാരി ജനറായിരുന്ന ഫാ. എബ്രഹാം മുത്തോലത്ത്. 2001 മുതൽ തുടങ്ങിയ അദ്ദേഹത്തിന്റെ മിഷനിലെ രണ്ടാമത്തെ ദേവാലയമായിരുന്നു ഷിക്കാഗോയിലേത്. അന്നത്തെ യാത്ര പതിനഞ്ച് വർഷത്തിനിപ്പുറം എത്തി നിൽക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നുവെന്ന് ഫാ. മുത്തോലത്ത് എൻ ആർ ഐ റിപ്പോർട്ടറിനോട് പറഞ്ഞു.
12 ദേവാലയങ്ങളും മൂന്ന് മിഷനുകളും സ്ഥാപിക്കാൻ നിയോഗം ലഭിച്ചതിൽ ചാരിതാർഥ്യമുണ്ട്.
വലിയ ഉത്തരവാദിത്തങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും അദ്ദേഹം എല്ലാവർക്കും തണലായി. ആരുടെ ഏത് ചോദ്യത്തിനും ആശ്വാസമായ മറുപടികൾ നൽകി. അതേ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. സത്യസന്ധ്യമായ കാര്യമെങ്കിൽ നമുക്ക് ആരെയും ഭയപ്പെടാതെ മറുപടി നൽകാൻ കഴിയും എന്നതായിരുന്നു. നാടിന് സമാനമായ രീതിയിൽ വിശ്വാസികൾക്ക് അവരുടെ ജീവനാഡി പോലെ ഒരു ദേവാലയം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിൽ ആത‌്മസംതൃപ്തിയുണ്ടെന്നും ഫാ. മുത്തോലത്ത് എൻ.ആർ.ഐ റിപ്പോർട്ടറിനോട് പറഞ്ഞു.
സ്വന്തമായി ഒരു പള്ളി എന്ന ഇടവക വിശ്വാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായതിന്റെ പതിനഞ്ച് വർഷം ആഘോഷിക്കുമ്പോൾ ഏവരും സ്മരിക്കുന്ന നിരവധി പേരുകളുണ്ട്. അതിൽ അന്നത്തെ എക‌്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഗ്യാരന്റേഴ്സുമാരെയും ഇന്നത്തെ ആഘോഷ ചടങ്ങുകളിൽ ആദരിക്കുമ്പോൾ പലർക്കും അത് അഭിമാന നിമിഷം കൂടുയാണ്. യഹൂദരുടെ സിനഗോഗിനെ ആറുമാസത്തിനകം ക്നാനായ സംസ്കാരവും പൈതൃകവും ഉറപ്പുവരുത്തി രൂപമാറ്റം വരുത്തുന്നതിന് രാപ്പകലില്ലാതെ അദ്ധ്വാനിച്ചത് അന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിശ്വാസി സമൂഹം ഒന്നടങ്കവുമായിരുന്നു.

ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ
ട്രസ്റ്റി കോർഡിനേറ്റർ ബിജു കിഴക്കേക്കുറ്റ്, ട്രസ്റ്റിമാരായിരുന്ന പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, സെക്രട്ടറി സാജു കണ്ണമ്പള്ളി, ട്രഷറർ ജോയ്സ് മറ്റത്തിക്കുന്നേൽ, പിആർഒ റോയി നെടുംചിറ എന്നിവരുടെ സേവനത്തെയും ഫാ. മുത്തോലത്ത് സ്മരിച്ചു.

2.8 മില്ല‌്യൺ ഡോളറിന് 2010ൽ സിനഗോഗ് വാങ്ങുമ്പോൾ അതിൽ 2.1 മില്ല്യൺ ഡോളറും വായ്പയായിരുന്നു. ആ വലിയ തുക വായ്പയായി ലഭിക്കാൻ ഗ്യാരന്റർമാരായത് ജയ്ബു കുളങ്ങര, ഫ്രാൻസിസ് കിഴക്കേക്കൂറ്റ്, ഷാജി എടാട്ട്, ജോസ് ഐക്കരപ്പറമ്പിൽ എന്നിവരായിരുന്നു. ഫണ്ട് റെയ്സിംഗ് കമ്മിറ്റിയുടെ പ്രവർത്തനവും വിസ്മരിക്കാനാകില്ല. ജനറൽ കൺവീനർ ജോസഫ് വിരുത്തികുളങ്ങര, കൺവീനർമാരായ സ്റ്റീഫൻ കിഴക്കേക്കൂറ്റ്, പോൾസൻ കുളങ്ങര എന്നിവരായിരുന്നു ഫണ്ട് സമാഹരണത്തിനുള്ള സംഘാടനത്തിനായി അഹോരാത്രം അദ്ധ്വാനിച്ചത്.

സ്വപ്നം യാഥാർത്ഥ്യമായതിന്റെ പതിനഞ്ചാം വർഷത്തിലെ ആഘോഷ ചടങ്ങിൽ
മാർ റാഫേൽ തട്ടിൽ പിതാവിന് നൽകുന്ന സ്വീകരണമടക്കം പതിനഞ്ചിന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ആഘോഷ കമ്മറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ അറിയിച്ചു. ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്കായി ബിനു കൈതക്കത്തൊട്ടിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, സ്റ്റീഫൻ ചൊള്ളമ്പേൽ, ടോണി പള്ളിയറതുണ്ടത്തിൽ, മിനി എടകര, ടെസ്സി ഞാറവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടരുകയാണ്.
കമ്മിറ്റി പാരിഷ് കൗൺസിൽ അംഗങ്ങളോടും വാർഷികാഘോഷ കമ്മറ്റിയോടുമൊപ്പം, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവരും പരിപാടികളുടെ വിജയത്തിനായി രംഗത്തുണ്ട്.

ഒരു ദേവായം എന്നത് , ആത്മീയമായ ആരാധനയ്ക്കുള്ള ഒരിടം മാത്രമല്ല. പ്രത്യേകിച്ച് പ്രവാസികളെ സംബന്ധിച്ച് അവരുടെ ദേവാലയം, അവരുടെ ജീവവായു തന്നെയാണ്. അവരുടെ സാമൂഹികവും സാംസ്കാരിവും സാമുദായികവുമായ ഒരുമയുടേയും ഒത്തുചേരലിൻ്റേയും കേന്ദ്രബിന്ദുമാണ് അത്. അവരിൽ പലരുടേയും അഭയവും പ്രത്യാശയുമാണ്. സെൻ്റ് മേരീസ്ഇടവകയുടെ തുടക്കത്തിൽ ഏതാണ്ട് 500ലേറെ കുടംബങ്ങൾ അംഗങ്ങളായിരുന്നു. ഇപ്പോൾ ഈ ഇടവകയിൽ ആയിരത്തിലേറെ കുടുംബങ്ങളുണ്ട്. 600 കുട്ടികൾ സൺഡേ സ്കൂളിൽ വേദപാഠം പഠിക്കുന്നു. തങ്ങളുടെ പാരമ്പര്യം കൈവിടാതെ മലയാള ഭാഷ പഠിക്കുന്നു. ഷിക്കാഗോയിലെ മലയാളികളുടെ ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇന്ന് ഈ ദേവാലയം.

ഒരു ദേവാലയം ദൈവസാന്നനിധ്യം നിറഞ്ഞ ഒരിടമാണ്. മനുഷ്യൻ്റെ എല്ലാ കർമങ്ങൾക്കു മുകളിൽ ഒരു മേഘച്ചുരുളായി ദൈവം നിലകൊള്ളുന്ന ഇടം. അതേ ഈ ദേവാലയം ഈ നാട്ടിലെ ആയിരമായിരം മനുഷ്യരുടെ പ്രത്യാശയുടെ ഇടമാണ്. അവരുടെ സ്വപ്നങ്ങളുടേയും ദുഖങ്ങളുടേയും മേൽ കരുതലിൻ്റെ കരമായി ദൈവം നിലകൊള്ളുന്ന പരിശുദ്ധമായ ഇടം.

15th anniversary of Chicago saint Mary’s knanaya church