ട്രംപിന്‍റെ നയം വലിയ നാശനഷ്ടമുണ്ടാക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്, ‘അമേരിക്ക ഫസ്റ്റ് ഗ്ലോബൽ ഹെൽത്ത് സ്ട്രാറ്റജി’ ഭീഷണി

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ അമേരിക്ക ഫസ്റ്റ് ഗ്ലോബൽ ഹെൽത്ത് സ്ട്രാറ്റജി ആരോഗ്യരംഗത്തെ പൊതു സംവിധാനങ്ങൾക്ക് കൂടുതൽ നാശനഷ്ടമുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്‌മെൻ്റ് പിരിച്ചുവിട്ടതിനെത്തുടർന്ന് വിദേശ സഹായത്തിൽ കോടിക്കണക്കിന് ഡോളറിൻ്റെ കുറവ് വന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. പുതിയ സംവിധാനം ചില നേട്ടങ്ങൾ നൽകിയേക്കാം എന്ന് ചിലർ പറയുമ്പോഴും, പതിറ്റാണ്ടുകളായുള്ള യുഎസ് നയത്തിൽ ഇത് സമൂലമായ മാറ്റമാണ് വരുത്തുന്നതെന്ന കാര്യത്തിൽ എല്ലാവർക്കും യോജിപ്പുണ്ട്.

യുഎസ് ലോകമെമ്പാടും ആരോഗ്യ സഹായം നൽകുന്ന രീതിയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പറയപ്പെടുന്ന ഈ പുതിയ തന്ത്രപ്രകാരം, അമേരിക്കൻ സഹായം ഇനി അന്താരാഷ്ട്ര സഹായ പങ്കാളികൾ വഴിയോ സംഘടനകൾ വഴിയോ വിതരണം ചെയ്യുന്നതിനു പകരം, ഓരോ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള ഉഭയകക്ഷി കരാറുകൾ വഴിയായിരിക്കും കൈമാറുക. സഹായം സ്വീകരിക്കുന്ന രാജ്യങ്ങൾ സ്വന്തം ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കുക, യുഎസ് അതിൻ്റെ സഹായ ചെലവ് കുറയ്ക്കുക എന്നിവയാണ് ഈ തന്ത്രത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.

യുഎസ് വിദേശ ആരോഗ്യ സഹായത്തിൻ്റെ ഭൂരിഭാഗവും ലഭിക്കുന്ന രാജ്യങ്ങളുമായി ഡിസംബർ 31-നകം ഉഭയകക്ഷി കരാറുകൾ പൂർത്തിയാക്കണമെന്ന് ഈ തന്ത്രം ആവശ്യപ്പെടുന്നു. ഈ കരാറുകളിൽ ചിലത് ഡിസംബർ ആദ്യത്തോടെ അന്തിമമാക്കാൻ തയ്യാറെടുക്കുകയാണെന്നും, “ഈ അവസരം നൽകുന്ന സാധ്യതകളിൽ രാജ്യങ്ങൾ ആവേശഭരിതരാണെന്നും” ഒരു മുതിർന്ന സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide