
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍നിര റിപ്പബ്ലിക്കന്‍ എതിരാളിയായിരുന്ന ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഞായറാഴ്ച തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് മുന്‍ പ്രസിഡന്റിന് തന്റെ പിന്തുണ അറിയിച്ചു. ഡിസാന്റിസിന് ലഭിച്ചത് ദുര്‍ബലമായ പിന്തുണയായിരുന്നു. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ യു എൻ മുൻ അംബാസഡർ നിക്കി ഹാലി മാത്രമാണ് ട്രംപിന്റെ എതിരാളി.
“Success is not final, failure is not fatal: it is the courage to continue that counts.”
— Ron DeSantis (@RonDeSantis) January 21, 2024
– Winston Churchill pic.twitter.com/ECoR8YeiMm
അയോവ പ്രൈമറിയിൽ റോൺ ഡി സാന്റിസ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും ഒന്നാമതെത്തിയ ട്രംപുമായി വലിയ മാർജിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിലയിരുത്തൽ.
ന്യൂ ഹാംപ്‌ഷെയറിലും രണ്ട് ദിവസത്തിനകം പ്രൈമറി നടക്കാനിരിക്കെയാണ് റോൺ ഡി സാന്റിസിന്റെ തീരുമാനം വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. “റിപ്പബ്ലിക്കൻ പ്രൈമറി വോട്ടർമാരിൽ ഭൂരിഭാഗവും ഡൊണാൾഡ് ട്രംപിന് മറ്റൊരു അവസരം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് വ്യക്തമാണ്” ഡിസാന്റിസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച അയോവയിൽ നടന്ന പ്രൈമറിയിൽ 51 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. അതേസമയം, ഡി സാന്റിസിന് 21 ശതമാനവും നിക്കി ഹേലിക്ക് 19 ശതമാനം വോട്ടുമാണ് ലഭിച്ചത്. അയോവ പ്രൈമറിക്ക് പിന്നാലെ കേരളത്തിൽ വേരുകളുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും ട്രംപിന് പിന്തുണ നൽകി പിന്മാറിയിരുന്നു. നിലവിൽ റിപ്പബ്ലിക്കൻമാരിൽ 70 ശതമാനത്തിലധികം പേർക്കും ട്രംപിനോട് അനുകൂലമായ അഭിപ്രായമാണുള്ളതെന്നാണ് മിക്ക സർവേകളും തെളിയിക്കുന്നത്.
ഒരു വീഡിയോ സന്ദേശത്തില്‍, ഡിസാന്റിസ്, അയോവ കോക്കസുകളില്‍ കഴിഞ്ഞയാഴ്ച താന്‍ രണ്ടാം സ്ഥാനത്തെത്തിയതിന് ശേഷം, ‘ഞങ്ങള്‍ക്ക് വിജയത്തിലേക്കുള്ള വ്യക്തമായ പാത ഇല്ലെങ്കില്‍, അവരുടെ സമയം സ്വമേധയാ നല്‍കാനും അവരുടെ വിഭവങ്ങള്‍ സംഭാവന ചെയ്യാനും ഞങ്ങളുടെ അനുയായികളോട് ആവശ്യപ്പെടാന്‍ കഴിയില്ല. അതനുസരിച്ച്, ഞാന്‍ ഇന്ന്. എന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തുന്നു എന്നാണ് ഡിസാന്റിസ് വ്യക്തമാക്കിയത്.













