
ആഷെബോറോ: വധശ്രമത്തിനു ശേഷമുള്ള തൻ്റെ ആദ്യ ഔട്ട്‌ഡോർ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് ഡോണൾഡ് ട്രംപ്. മത്സരം നിർണായകമായ നോർത്ത് കരോലിനയിൽ നടന്ന റാലിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ നിന്നാണ് ട്രംപ് സംസാരിച്ചത്. കമല ഹാരിസിനെതിരെ രൂക്ഷമായ അധിക്ഷേപമാണ് ട്രംപ് തൊടുത്തുവിട്ടത്.
വൈറ്റ് ഹൗസിലേക്ക് മത്സരിച്ച ഏറ്റവും തീവ്ര ഇടതുപക്ഷ വ്യക്തിയാണ് കമല ഹാരിസ് എന്നും നവംബറിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദശലക്ഷക്കണക്കിന് ജോലികൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകുമെന്നും ട്രംപ് അവകാശപ്പെട്ടു.
“നിങ്ങളുടെ ജീവിത സമ്പാദ്യം പൂർണ്ണമായും ഇല്ലാതാകും,” റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജനക്കൂട്ടത്തോട് പറഞ്ഞു.“ഞാൻ നിങ്ങളുടെ കമാൻഡർ ഇൻ ചീഫ് ആയിരുന്നപ്പോൾ അമേരിക്കയെ നിസ്സാരമാക്കേണ്ടതില്ലെന്ന് ലോകമെമ്പാടുമുള്ള ഞങ്ങളുടെ എതിരാളികൾക്ക് അറിയാമായിരുന്നു,” ട്രംപ് പറഞ്ഞു. “ഈ നവംബറിൽ സഖാവ് കമല വിജയിക്കുകയാണെങ്കിൽ, മൂന്നാം ലോക മഹായുദ്ധം സംഭവിക്കുമെന്ന് ഫലത്തിൽ ഉറപ്പാണ്.”
ഒരു മാസം മുമ്പ് പെൻസിൽവാനിയയിലെ ബട്ട്‌ലറിലെ റാലിയിൽ നടന്ന കൊലപാതക ശ്രമത്തിനു ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ വലിയ ഔട്ട്‌ഡോർ പരിപാടിയായിരുന്നു കഴിഞ്ഞത്.















