ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക തീരുവ സംഘർഷം തുടരുന്നതിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള എല്ലാ തപാൽ സേവനങ്ങളും നിർത്തിവെച്ചതായി തപാൽ വകുപ്പ് അറിയിച്ചു. തീരുവയുടെ കാര്യത്തിൽ അവ്യക്തത തുടരുന്നതിനാലാണ് തപാൽ സേവനം നിർത്തിവച്ചത്.100 ഡോളർവരെ മൂല്യമുള്ള തപാൽ ഉരുപ്പടികളൊഴികെ മറ്റെല്ലാ തപാൽ ഇനങ്ങളുടെയും സേവനം നേരത്തെ നിർത്തിയിരുന്നു. 800 ഡോളർ വരെ മൂല്യമുള്ള തപാൽ ഉരുപ്പടികൾക്കുള്ള നികുതി ഇളവ് ആഗസ്ത് 29ന് അമേരിക്ക നിർത്തി. ഇതോടെ വെള്ളിയാഴ്ച മുതൽ തപാൽ ഉരുപ്പടികൾക്ക് കസ്റ്റംസ് തീരുവ ബാധകമായി. ബുക്ക് ചെയ്തതിനുശേഷവും അയക്കാനാവാതെ പോയ തപാൽ ഉരുപ്പടികളുടെ കാര്യത്തിൽ റീഫണ്ട് ആവശ്യപ്പെടാം.
യുഎസിലേക്കുള്ള തപാൽ സേവനം പൂർണമായി നിർത്തിയെന്ന് തപാൽ വകുപ്പ്
September 1, 2025 7:34 AM
More Stories from this section
‘ഞാൻ നിരപരാധിയാണ്, കള്ളക്കേസിന് പിന്നിൽ വ്യക്തിവൈരാഗ്യം’; യു.എസിൽ വിദ്യാർത്ഥികളുടെ പീഡന പരാതിയിൽ അറസ്റ്റിലായ ഇന്ത്യൻ ഡോക്ടർ ബോണ്ടിൽ പുറത്തിറങ്ങി
ഹോർമുസ് കടലിടുക്ക് യുഎസ് പ്രവിശ്യയെന്ന് വീണ്ടും ട്രംപ്; അടച്ചിട്ടു, ഇനി തുറക്കില്ലെന്ന് ഇറാൻ: ആഗോള ജലപാതയിൽ തർക്കം മുറുകുന്നു
ഹോർമുസ് കടലിടുക്ക് വഴി ഇറാഖി ടാങ്കറുകൾക്ക് യാത്രാനുമതി നൽകി ഇറാൻ; ബാഗ്ദാദിലെ ചർച്ചകൾക്ക് പിന്നാലെ ഇളവ്
യുഎസിനെ ഞെട്ടിക്കുന്ന കണക്കുകളുമായി ഇറാൻ; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആയുധ ഉൽപ്പാദനം ഇരട്ടിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം










