എത്രയും വേഗം സമാധാനം വേണം, എന്തും ചെയ്യാന്‍ തയ്യാറെന്ന് സെലന്‍സ്‌കി ; അമേരിക്കയുമായി ചര്‍ച്ച അടുത്ത ആഴ്ച

കീവ് : യുദ്ധം അവസാനിപ്പിക്കാനായി എന്തുംചെയ്യാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുക്രെയ്ന്‍-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും അതിനായി നടപടികള്‍ ഉടന്‍തന്നെ ഒരുമിച്ച് കൈക്കൊള്ളണമെന്നും തീരുമാനിച്ചത്.

”കീവില്‍ വച്ച് യുക്രെയ്‌നിലെയും യുകെയിലും നയതന്ത്ര ഉദ്യേഗസ്ഥര്‍ തമ്മില്‍ വളരെ ഫലപ്രദമായ കൂടിക്കാഴ്ചയാണ് നടന്നത്. സമാധാനത്തിലേക്ക് നമ്മെ അടുപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഈ പിന്തുണയ്ക്ക് നന്ദിയുണ്ട്. സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ യുക്രെയ്ന്‍ നിശ്ചയദാര്‍ഢ്യം ചെയ്തിരിക്കുന്നു”- സെലന്‍സ്‌കി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി യുക്രെയ്ന്‍ പ്രതിനിധികള്‍ അടുത്ത ആഴ്ച ചര്‍ച്ച നടത്തും. ഇക്കാര്യവും സെലന്‍സ്‌കി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.