അമേരിക്കയിലെ ബജറ്റ് വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിൽ നിന്ന് 500 മില്യൺ ഡോളറിന്റെ സഹായധനം ലഭ്യമാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് തീരുമാനം.യുഎസ് സർക്കാരുമായി രക്ഷാപദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവെങ്കിലും അന്തിമഘട്ടത്തിൽ അത് തകരുകയായിരുന്നു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ “വലിയ നിരാശയോടെ ഉടൻ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ പ്രവർത്തനം ക്രമാതീതമായി നിര്‍ത്തിത്തുടങ്ങുന്നു” എന്ന് കമ്പനി അറിയിച്ചു.
ഇതിനിടെ, കമ്പനിയുടെ എല്ലാ വരാനിരിക്കുന്ന വിമാന സര്‍വീസുകളും റദ്ദാക്കി. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് പണം സ്വമേധയാ തിരികെ നൽകുമെന്ന് കമ്പനി വ്യക്തമാക്കി. ട്രാവൽ ഏജന്റ്മാർ മുഖേന ബുക്ക് ചെയ്തവര്‍ ബന്ധപ്പെട്ട ഏജന്റിനെ സമീപിക്കണം.
വൗച്ചർ, പോയിന്റ്, ക്രെഡിറ്റ് തുടങ്ങിയ മാർഗങ്ങളിലൂടെ ബുക്ക് ചെയ്തവര്‍ക്കുള്ള നഷ്ടപരിഹാരം ദിവാലായ കോടതിയുടെ നടപടിക്രമങ്ങള്‍ക്കുശേഷം തീരുമാനിക്കും. റദ്ദാക്കിയ യാത്രകളുമായി ബന്ധപ്പെട്ട ഹോട്ടൽ ചെലവ് പോലുള്ള മറ്റു ചിലവുകൾക്ക് തിരിച്ചടവ് ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.
ജെറ്റ് ഇന്ധനവില കുത്തനെ ഉയർന്നതാണ് കമ്പനിയെ പ്രതിസന്ധിയിലേക്ക് തള്ളിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാൻ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനച്ചെലവ് ഇരട്ടിയായതും അന്തിമ പ്രഹരമായി.2024ലെ ദിവാലായ നടപടിക്കിടെ ആവശ്യമായ വലിയ മാറ്റങ്ങള്‍ നടപ്പാക്കുന്നതില്‍ കമ്പനി മന്ദഗതിയിലായിരുന്നുവെന്നും വിശകലനക്കാര്‍ പറയുന്നു. വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള പുനസംഘടന ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും നിലനില്‍പ് സംബന്ധിച്ച് സംശയങ്ങള്‍ നിലനിന്നിരുന്നു.
മുന്‍പ് യുഎസ് സര്‍ക്കാര്‍ കമ്പനിയിലേക്ക് 90 ശതമാനം വരെ ഓഹരി ഏറ്റെടുക്കുന്ന പദ്ധതി പരിഗണിച്ചിരുന്നെങ്കിലും വാള്‍ സ്ട്രീറ്റും ക്യാപിറ്റോള്‍ ഹില്ലും ശക്തമായി എതിർത്തു. ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി, ഇത്തരം സഹായം “മോശം നിക്ഷേപത്തിന് പിന്നാലെ നല്ല പണം ചെലവിടുന്നതിന് തുല്യം” എന്നാണ് പ്രതികരിച്ചത്.













