‘മെലാനിയയെ താരമാക്കാനുള്ള ശ്രമം നിർത്തൂ’; പ്രഥമ വനിതയെക്കുറിച്ചുള്ള പുതിയ ആമസോൺ ഡോക്യുമെന്ററി റിപ്പോർട്ടിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

പ്രഥമ വനിത മെലാനിയ ട്രംപിനെക്കുറിച്ച് ആമസോൺ പ്രൈമിൽ പുതിയ ഡോക്യുമെന്ററി സീരീസ് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ വൻ പ്രതികരണങ്ങൾക്ക് ഇടയാക്കുന്നു. മെലാനിയയുടെ ജീവിതത്തിലേക്ക് അപൂർവമായൊരു കാഴ്ച പ്രേക്ഷകർക്ക് നൽകുന്നതായിരിക്കും പദ്ധതിയെന്നാണ് റിപ്പോർട്ട്. എന്നാൽ എക്സിലെ നിരവധി ഉപയോക്താക്കൾ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞു. യൂറോന്യൂസ് ഉദ്ധരിച്ച റിപ്പോർട്ടുകളും ഒണസ്റ്റ് പ്രസിന്റെ ഉടമ ഓൾഗ നെസ്റ്ററോവ എക്സിൽ പങ്കുവച്ച വിവരങ്ങളും പ്രകാരം, ഡോക്യുമെന്ററി സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യുമെന്നാണ് വിവരം.

ഇതുവരെ കാണാത്ത പ്രഥമ വനിതയുടെ ജീവിതത്തിലെ ഒരു ഭാഗം പ്രേക്ഷകർക്ക് കാണിച്ചുതരുന്നതായിരിക്കും ഡോക്യുമെന്ററിയെന്ന് മെലാനിയ ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. അമേരിക്കൻ പ്രഥമ വനിത പൊതുരംഗത്ത് വലിയ സാന്നിധ്യം പുലർത്താറില്ല. മെലാനിയ ട്രംപ് വളരെ കുറച്ച് മാത്രമേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും അവരോടുള്ള താൽപര്യം ഒരുപാട് ആണ്. അതേസമയം, ട്രംപ് കുടുംബവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ആമസോൺ തുടർച്ചയായി നിക്ഷേപം നടത്തുന്നതിനെച്ചൊല്ലി പുതിയ ഡോക്യുമെന്ററി റിപ്പോർട്ടുകൾ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

യൂറോന്യൂസ് റിപ്പോർട്ട് പ്രകാരം, ഫ്ലോട്ടസിന്റെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് ബെക്ക്മാൻ റിയൽ അമേരിക്കാസ് വോയ്സിനോട് പറഞ്ഞു, ആമസോൺ പ്രൈമിൽ മാത്രമായി ഒരു ഡോക്യുസീരീസ് ഞങ്ങൾ ആരംഭിക്കുകയാണ്. ഇത് തികച്ചും വ്യത്യസ്തവും പുതിയതുമായ അനുഭവമായിരിക്കും. ഈ ശരത്കാലത്തിൽ ഇത് എത്തും. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും കാണുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം പ്രഥമ വനിതയുടെ ഇതുവരെ കാണാത്ത ഒരു ഭാഗം ഇതിലൂടെ പ്രേക്ഷകർക്ക് കാണാനാകും എന്നാണ്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ മെലാനിയ ട്രംപിനെയാണ് ഡോക്യുസീരീസ് അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. അവരുടെ സ്വകാര്യ ജീവിതവും ജീവകാരുണ്യ പ്രവർത്തനങ്ങളും സീരീസിൽ ഉൾപ്പെടുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഡോക്യുസീരീസിന്റെ ട്രെയിലറോ ഔദ്യോഗിക വിവരണമോ ആമസോൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ഈ വർഷം ആദ്യം പുറത്തിറങ്ങിയ മെലാനിയ ഡോക്യുമെന്ററി വാണിജ്യപരമായും നിരൂപകതലത്തിലും പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

റിപ്പോർട്ടുകൾ എക്സിൽ അതിവേഗം പ്രചരിച്ചു. ഉപയോക്താക്കൾ പദ്ധതിയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് രേഖപ്പെടുത്തിയത്. ഡോക്യുമെന്ററിയെയും അത് നിർമിക്കാനുള്ള ആമസോണിന്റെ തീരുമാനത്തെയും പലരും തുറന്നടിച്ചു.മെലാനിയയെ താരമാക്കാനുള്ള ശ്രമം നിർത്തൂവെന്ന് ഒരാൾ പ്രതികരിച്ചു. മറ്റൊരാൾ പദ്ധതിയോടുള്ള പൊതുജന താൽപര്യത്തെ ചോദ്യം ചെയ്തു.മെലാനിയ ട്രംപിനെക്കുറിച്ച് ആർക്കാണ് ഇത്ര താൽപര്യം? ഞാൻ സിനിമ കണ്ടില്ല, ഡോക്യുമെന്ററിയും കാണാൻ പോകുന്നില്ല. ഈശ്വരാ,” എന്നായിരുന്നു പ്രതികരണം.

ഈ വർഷം ആദ്യം ആമസോണിൽ പുറത്തിറങ്ങിയ മെലാനിയയുടെ പേരിലുള്ള ഡോക്യുമെന്ററിയെ മറ്റൊരു ഉപയോക്താവ് പരാമർശിച്ചു. ബെക്ക്മാന്റെ പരാമർശത്തെ പരിഹസിച്ച്, “മെലാനിയ ട്രംപിന്റെ എല്ലാ ഭാഗങ്ങളും എല്ലാവരും ഇതിനകം കണ്ടുകഴിഞ്ഞു,” എന്നായിരുന്നു പ്രതികരണം. മറ്റൊരു ഉപയോക്താവ് ആമസോണിനെയും വിമർശിച്ചു. “അവരുടെ എല്ലാ ‘ഭാഗങ്ങളും’ ലോകം ഇതിനകം കണ്ടുവെന്നാണ് ഞങ്ങൾ കരുതിയത്. 70 മില്യൺ ഡോളർ ചെലവഴിച്ച മെലാനിയ സിനിമയുടെ വൻ പരാജയം ആമസോണിന് മതിയായ നഷ്ടമായില്ലെന്ന് തോന്നുന്നു,” എന്നായിരുന്നു പ്രതികരണം. എന്നാൽ പുതിയ ഡോക്യുസീരീസിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ആമസോൺ പ്രൈമോ മെലാനിയ ട്രംപോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Stop trying to make Melania happen’: Netizens mock reports of new Amazon documentary on First Lady

More Stories from this section

family-dental
witywide