ക്ലാസ് മുറികളിൽ ബൈബിൾ കഥകൾ നിർബന്ധമാക്കാൻ ടെക്സസ്; ചരിത്രപരമായ നീക്കമെന്ന് അനുകൂലികൾ, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിമർശകർ

ഓസ്റ്റിൻ (ടെക്സസ്): അമേരിക്കൻ ക്ലാസ് മുറികളിൽ ക്രിസ്തീയ അധ്യാപനങ്ങൾ ഉൾപ്പെടുത്താനുള്ള ദേശീയ യാഥാസ്ഥിതിക ശ്രമങ്ങൾക്ക് കരുത്തുപകർന്ന്, ടെക്സസ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ബൈബിൾ കഥകൾ പഠിക്കുന്നത് നിർബന്ധമാക്കാൻ ഒരുങ്ങുന്നു. സംസ്ഥാനത്തെ 5 ദശലക്ഷത്തിലധികം വരുന്ന കെ-12 വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ നിർണ്ണായക പ്രമേയത്തിന്മേൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ‘ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ’ വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തും.

പുതിയ നിർദ്ദേശപ്രകാരം പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി ‘ദാവീദും ഗോലിയാത്തും’, ‘ഡാനിയേലും സിംഹങ്ങളുടെ ഗുഹയും’ തുടങ്ങിയ ബൈബിൾ കഥകളുടെ ചിത്രരൂപത്തിലുള്ള പുനരാവിഷ്കരണവും, മുതിർന്ന വിദ്യാർത്ഥികൾക്കായി ആദമിൻ്റെയും ഹവ്വയുടെയും കഥകളും സങ്കീർത്തന പുസ്തകത്തിലെ ഭാഗങ്ങളും നിർബന്ധിത വായനാ പട്ടികയിൽ ഉൾപ്പെടുത്തും.

ബൈബിൾ കഥകൾ ഉൾപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തിൻ്റെ സോഷ്യൽ സ്റ്റഡീസ് പാഠ്യപദ്ധതിയും പൂർണ്ണമായി പരിഷ്കരിക്കാൻ സ്കൂൾ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ടെക്സസിൻ്റെയും യു.എസിൻ്റെയും ചരിത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ പാഠ്യപദ്ധതിയിൽ നിന്ന് ആറാം ക്ലാസിലെ “വേൾഡ് കൾച്ചേഴ്സ്” (ലോക സംസ്കാരങ്ങൾ) എന്ന കോഴ്സ് പൂർണ്ണമായി ഒഴിവാക്കും. അതേസമയം കമ്മ്യൂണിസത്തെക്കുറിച്ചുള്ള പഠനങ്ങൾ ഗണ്യമായി വ്യാപിപ്പിക്കുകയും ചെയ്യും. 2030-ഓടെ ഈ മാറ്റങ്ങൾ പൂർണ്ണമായി പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, പുതിയ പാഠ്യപദ്ധതി നിർദ്ദേശങ്ങൾ ടെക്സസിലെ അധ്യാപകർ, രക്ഷിതാക്കൾ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരെ രണ്ട് ചേരികളാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾപ്രദർശിപ്പിക്കണമെന്ന് ടെക്സസ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

പാശ്ചാത്യ ചരിത്രവും അമേരിക്കയുടെ രൂപീകരണവും മനസ്സിലാക്കാൻ ബൈബിൾ പഠനം അത്യാവശ്യമാണെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം. അമേരിക്ക ജൂഡോ-ക്രിസ്ത്യൻ മൂല്യങ്ങളിലാണ് സ്ഥാപിതമായതെന്നും, സ്വാതന്ത്ര്യ പ്രഖ്യാപനത്തിലും യു.എസ് ഭരണഘടനയിലും ഇതിൻ്റെ പരാമർശങ്ങളുണ്ടെന്നും ‘സിറ്റിസൺസ് ഫോർ എഡ്യൂക്കേഷൻ റിഫോം’ സ്ഥാപക സൂസൻ പെരസ് വ്യക്തമാക്കി. ബൈബിൾ ഭാഗങ്ങൾ മതപരമായ പഠനമായല്ല, മറിച്ച് ചരിത്രപരവും സാഹിത്യപരവുമായ പശ്ചാത്തലം മനസ്സിലാക്കാനാണ് ഉപയോഗിക്കുന്നതെന്ന് മുൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ നാൻസി ബാർക്കറും ബോർഡിനെ അറിയിച്ചു.

എന്നാൽ, ഈ നീക്കം ചർച്ചും ഭരണകൂടവും തമ്മിൽ വേർതിരിക്കണമെന്ന ഭരണഘടനാ തത്വത്തിൻ്റെ ലംഘനമാണെന്ന് എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. ഇത് മറ്റ് മതങ്ങളെ അപേക്ഷിച്ച് ക്രിസ്തുമതത്തിന് അനാവശ്യ മുൻഗണന നൽകുന്നുവെന്നും, കുട്ടികളുടെ മതവിദ്യാഭ്യാസത്തിന്മേലുള്ള മാതാപിതാക്കളുടെ സ്വയംഭരണാവകാശത്തെ (പ്രത്യേകിച്ച് ക്രിസ്ത്യാനികളല്ലാത്ത കുടുംബങ്ങളിൽ) ചവിട്ടിമെതിക്കുന്നതാണെന്നും സൈനിക കുടുംബാംഗമായ കിമ്മി ഫിങ്ക് ഉൾപ്പെടെയുള്ള രക്ഷിതാക്കൾ ആരോപിച്ചു.

സമീപ വർഷങ്ങളിൽ വംശീയവും സാംസ്കാരികവുമായ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഒഴിവാക്കിയ ടെക്സസ്, ക്ലാസ് മുറികളിൽ കൗൺസിലിംഗിനായി ചാപ്ലയിൻമാരെ നിയമിക്കാൻ അനുമതി നൽകിയ ആദ്യ അമേരിക്കൻ സംസ്ഥാനമായി മാറിയിരുന്നു.

Texas to make Bible stories mandatory in classrooms; supporters call it a historic move, critics call it an invasion of religious freedom

More Stories from this section

family-dental
witywide