
ന്യൂജേഴ്സി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ബോധപൂർവം കൈവശം വയ്ക്കുകയും കാണുകയും ചെയ്ത കേസിൽ ന്യൂജേഴ്സിയിൽ താമസിക്കുന്ന ഇന്ത്യൻ വംശജൻ കുറ്റസമ്മതം നടത്തി. ന്യൂജേഴ്സിയിലെ ഹാസ്ബ്രൂക്ക് ഹൈറ്റ്സ് നിവാസിയായ അഭിഷേക് വിജയകുമാർ ആണ് ഫെഡറൽ കോടതിയിൽ കുറ്റം സമ്മതിച്ചത്.
2024 മാർച്ചിലാണ് ഇയാൾ ഈ നിയമവിരുദ്ധ ദൃശ്യങ്ങൾ ഇൻ്റർനെറ്റ് വഴി കണ്ടതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് മുന്നൂറിലധികം അശ്ലീല ചിത്രങ്ങൾ യു.എസ് നീതിന്യായ വകുപ്പ് കണ്ടെടുത്തു. ഇതിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മുതിർന്ന ഒരാൾ ലൈംഗികമായി പീഡിപ്പിക്കുന്ന അതീവ ഗുരുതരമായ ദൃശ്യങ്ങളും ഉൾപ്പെടുന്നു.
കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഭിഷേകിന് ഫെഡറൽ നിയമപ്രകാരം പരമാവധി 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം. വരും വർഷം, അതായത് 2027 ജനുവരി 6-ന് ഇയാളുടെ അന്തിമ ശിക്ഷാവിധി കോടതി പ്രഖ്യാപിക്കും. യു.എസ് ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് നിയമപരമായ ഘടകങ്ങളും പരിശോധിച്ച ശേഷമായിരിക്കും ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ശിക്ഷ നിശ്ചയിക്കുക.
ബർഗൻ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിന്റെ സൈബർ ക്രൈംസ് യൂണിറ്റിൻ്റെ സഹായത്തോടെ എഫ്.ബി.ഐയുടെ നെവാർക്ക് ഫീൽഡ് ഓഫീസാണ് ഈ കേസ് അന്വേഷിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള യു.എസ് സർക്കാരിൻ്റെ ശക്തമായ നടപടികളുടെ ഭാഗമാണ് ഈ കേട്ടിലെ സുപ്രധാനമായ കുറ്റസമ്മതമെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ക്രിമിനൽ ഡിവിഷൻ അസിസ്റ്റൻ്റ് അറ്റോർണി ജനറൽ എ. ടൈസൻ ഡുവ വ്യക്തമാക്കി. കുട്ടികളെ ചൂഷണം ചെയ്യുന്ന ക്രിമിനലുകളെ കണ്ടെത്താൻ എഫ്.ബി.ഐയുടെ അന്വേഷണം കൂടുതൽ ഊർജ്ജിതമായി തുടരുമെന്ന് നെവാർക്ക് ഫീൽഡ് ഓഫീസ് സ്പെഷ്യൽ ഏജൻ്റ് സ്റ്റെഫാനി റോഡിയും അറിയിച്ചു.
Indian-origin man pleads guilty in US to possession of child pornography











