പുടിനോടുള്ള ചോദ്യം തരൂ എന്ന് ട്രംപ്, സെലൻസ്‌കിയെ അരികിലിരുത്തി പുടിനെ വിളിക്കുമെന്ന് പ്രസിഡന്റ്; നാറ്റോ ഉച്ചകോടിക്കിടെ നാടകീയ രംഗങ്ങൾ

അങ്കാറ: നാറ്റോ ഉച്ചകോടിയുടെ ഭാഗമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ഫോണിൽ വിളിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെലൻസ്‌കിയെ തൊട്ടടുത്ത് ഇരുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം. കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോഴാണ് ട്രംപ് നാടകീയമായ ഈ നീക്കം നടത്തിയത്. മാധ്യമപ്രവർത്തകരോട് റഷ്യൻ നേതാവിനോട് ചോദിക്കാനുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ ട്രംപ് ആവശ്യപ്പെടുകയായിരുന്നു.

“നിങ്ങൾക്ക് പുടിനോട് ചോദിക്കാൻ എന്തെങ്കിലും ചോദ്യമുണ്ടോ?” – ട്രംപ് ചോദിച്ചു. തുടക്കത്തിൽ ട്രംപിന് ആളെ മാറിപ്പോയതാണോ (സെലൻസ്‌കിയെ പുടിൻ എന്ന് വിളിച്ചതാണോ) എന്ന ആശയക്കുഴപ്പം മാധ്യമപ്രവർത്തകർക്കിടയിൽ ഉണ്ടായി. എന്നാൽ ട്രംപ് ഉടൻ തന്നെ തന്റെ പ്രസ്താവന തിരുത്തി രംഗത്തുവന്നു. “എനിക്ക് ചോദ്യം തരൂ, സെലൻസ്‌കിയോടല്ല, പുടിനോടുള്ള ചോദ്യം തരൂ. കാരണം ഞാൻ ഇന്ന് അദ്ദേഹവുമായി സംസാരിക്കുന്നുണ്ട്.” – ട്രംപ് വ്യക്തമാക്കി.

നേരത്തെ ജൂലൈ 4-ന് (അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ) ട്രംപും പുടിനും തമ്മിൽ ഏകദേശം 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് ഈ കോളിലും ആവർത്തിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും പുടിനെ വിളിക്കുമെന്ന് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപക്ഷവുമായി ട്രംപ് നടത്തുന്ന ഈ തീവ്ര നയതന്ത്ര നീക്കങ്ങളെ അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.

Also Read

More Stories from this section

family-dental
witywide