ജബലിയ അഭയാർഥി ക്യാംപിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി; നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു

ഗാസ: ജബലിയ അഭയാർഥി ക്യാംപിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. വ്യോമാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപാണ് ജബലിയ. നൂറുകണക്കിന് പേർ ​കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകളെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ജബലിയ അഭയാർഥി ക്യാമ്പ് പൂർണ്ണമായി നശിപ്പിക്കപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഡയറക്ടർ അറിയിച്ചു.

“നൂറുകണക്കിന് പൗരന്മാർ താമസിക്കുന്ന ഈ കെട്ടിടങ്ങൾ അധിനിവേശ വ്യോമസേന പൂർണമായി നശിപ്പിച്ചു. ആറ് യു.എസ് നിർമ്മിത ബോംബുകൾ ഉപയോഗിച്ചാണ് തകർത്തത്. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ ഒടുവിലെ കൂട്ടക്കൊലയാണിത്” -ഡിഫൻസ് ഡയറക്ടർ അഹ്മദ് അൽ കഹ്‌ലൂത്ത് ഖാൻ യൂനിസിലെ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇസ്രയേലിന് തടയിടാൻ അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാ​ണെന്നും എത്രപേർ മരിച്ചുവെന്ന് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ലെന്നും ഗാസ ഇന്തോനേഷ്യൻ ഹോസ്പിറ്റൽ ഡയറക്‌ടർ അൽ ജസീറയോട് പറഞ്ഞു. ഇന്ധനക്ഷാമം കാരണം നാളെ വൈകുന്നേരം ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide