ട്രംപിന് കാര്യങ്ങൾ എളുപ്പമല്ല! ഉയരുന്ന ജനരോഷം എത്ര നാൾ കണ്ടില്ലെന്ന് നടിക്കും,മധ്യകാല തിരഞ്ഞെടുപ്പിൽ യുദ്ധനിഴൽ; റിപ്പബ്ലിക്കൻ ക്യാമ്പിലും ആശങ്ക പുകയുന്നു

വാഷിംഗ്ടൺ: വരാനിരിക്കുന്ന യു.എസ് മധ്യകാല തിരഞ്ഞെടുപ്പിൽ പശ്ചിമേഷ്യൻ യുദ്ധവും തന്മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി. ഭൂരിഭാഗം റിപ്പബ്ലിക്കൻ ജനപ്രതിനിധികളും യുദ്ധത്തെ പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്കുള്ളിൽ കടുത്ത അസ്വസ്ഥതയും ആശങ്കയും പുകയുകയാണ്.

ചില റിപ്പബ്ലിക്കൻ നേതാക്കൾ ‘വാർ പവേഴ്‌സ് ആക്ട്’ ഉയർത്തിപ്പിടിച്ച് യുദ്ധത്തിനെതിരെ വോട്ട് ചെയ്തത് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായിട്ടുണ്ട്. യുദ്ധം കാരണം അമേരിക്കൻ ജനതയ്ക്കിടയിൽ നിലനിൽക്കുന്ന അതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ജനവികാരം ട്രംപ് ഭരണകൂടത്തിന് എതിര്
പൊതുജനങ്ങളുടെ ഇടയിൽ നടത്തിയ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത് ഈ യുദ്ധത്തിന് ജനങ്ങൾക്കിടയിൽ വൻ എതിർപ്പുണ്ടെന്നാണ്. അനാവശ്യമായി ഒരു യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴച്ചതിൽ ജനങ്ങൾ കടുത്ത അമർഷത്തിലാണ്.
യുദ്ധം കാരണം വിപണിയിലുണ്ടായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്.

ഇനിയും യുദ്ധം വ്യാപിപ്പിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കമെങ്കിൽ, അത് വോട്ടർമാരുടെ അമർഷം ഇരട്ടിയാക്കും.
തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള പാർട്ടിക്കുള്ളിലെ മുന്നറിയിപ്പുകളെ ട്രംപ് പൂർണ്ണമായും ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും, ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മാറിമറിയുകയാണ്.

“ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. അവസാനം എല്ലാവരും അത് മനസ്സിലാക്കിക്കൊള്ളും” എന്നാണ് ട്രംപിൻ്റെ വാദം. എന്നാൽ ജനങ്ങൾ ഈ വിശദീകരണം ഉൾക്കൊള്ളാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. യുദ്ധവും സാമ്പത്തിക തകർച്ചയും സൃഷ്ടിച്ച അമർഷം ജനങ്ങൾ തിരഞ്ഞെടുപ്പിൽ വോട്ടായി രേഖപ്പെടുത്തിയാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകും.

Also Read

More Stories from this section

family-dental
witywide