എയർ ആംബുലന്‍സായി ഇന്ത്യന്‍ വിമാനം ഉപയോഗിക്കരുതെന്ന് പ്രസിഡന്റ്; മാലിദ്വീപില്‍ രോഗിയായ 14 കാരന്‍ മരിച്ചു

ന്യൂഡല്‍ഹി : ഇന്ത്യ നല്‍കിയ ഡോണിയർ വിമാനം എയര്‍ ആംബുലൻസ് ആയി ഉപയോഗിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മാലിദ്വീപില്‍ 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചുവെന്ന് മാലിദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രെയിന്‍ ട്യൂമറിനു പിന്നാലെ സ്ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം എയര്‍ ആംബുലന്‍സ് അഭ്യര്‍ത്ഥിച്ചു.

മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഉടനടി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് കുടുംബം ആരോപിക്കുന്നു. മസ്തിഷ്‌കാഘാതം ഉണ്ടായ ഉടന്‍ തന്നെ അദ്ദേഹത്തെ മാലെയിലെത്തിക്കാന്‍ ഞങ്ങള്‍ ഐലന്‍ഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവര്‍ ഞങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. വ്യാഴാഴ്ച രാവിലെ 8:30 ന് അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അത്തരം കേസുകള്‍ക്ക് എയര്‍ ആംബുലന്‍സ് ഉണ്ടായിരിക്കുക എന്നതാണ് പരിഹാരം,’ മാലിദ്വീപ് മാധ്യമങ്ങള്‍ കുട്ടിയുടെ പിതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്.

അടിയന്തര അഭ്യര്‍ത്ഥന നടത്തി 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്. ഇതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം അടുത്തിടെ വഷളായ സമയത്താണ് ഈ സംഭവവികാസം.

”ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തൃപ്തിപ്പെടുത്താന്‍ ആളുകള്‍ അവരുടെ ജീവന്‍ പണയം വെക്കേണ്ടതില്ലെന്ന് കുട്ടിയുടെ മരണത്തെക്കുറിച്ച് പ്രതികരിച്ച മാലദ്വീപ് എംപി മീകെയില്‍ നസീം പറഞ്ഞു.

More Stories from this section

family-dental
witywide