മിഷിഗണ്‍ പ്രൈമറികളില്‍ ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും വിജയിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൊവ്വാഴ്ച നടന്ന മിഷിഗണ്‍ പ്രൈമറികളില്‍ വിജയിച്ചു. ഇത് നവംബറിലെ പൊതുതെരഞ്ഞെടുപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്താനുള്ള സാധ്യതയ്ക്ക് ഊര്‍ജ്ജമാകുന്നു.

ഗാസയിലെ യുദ്ധം ബൈഡന്‍ കൈകാര്യം ചെയ്തതില്‍ നിരാശരായ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കാമ്പെയ്ന്‍ മുന്നേറുന്നതിനിടെയാണ് പ്രതിഷേധ വോട്ടിനെ അഭിമുഖീകരിക്കുന്ന ബൈഡന്റെ വിജയം. പുരോഗമനവാദികളുടെയും യുവ വോട്ടര്‍മാരുടെയും അറബ് അമേരിക്കന്‍ ഡെമോക്രാറ്റുകളുടെയും മുന്നറിയിപ്പോടെയാണ് ബിഡന്റെ വിജയം ‘പ്രതിബദ്ധതയില്ലാത്ത’ പ്രതിഷേധ വോട്ടിന്റെ രൂപത്തില്‍ വന്നത്.
ബൈഡന്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.

ട്രംപിനെ സംബന്ധിച്ചിടത്തോളം, റിപ്പബ്ലിക്കന്‍ പ്രൈമറി കലണ്ടറിലെ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളും അദ്ദേഹം ഇപ്പോള്‍ കീഴടക്കിയിരിക്കുകയാണ്. പരാജയം അറിയാതെ അജയ്യനായി മുന്നേറുന്ന ട്രംപാണ് ഇപ്പോള്‍ ട്രെന്‍ഡായി മാറുന്നത്.

അതേസമയം, മിഷിഗണിലുണ്ടായ തോല്‍വികള്‍ക്ക് ഉത്തരവാദി തന്റെ എതിരാളി ഡൊണാള്‍ഡ് ട്രംപാണെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹേലി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide