‘നിങ്ങളെപ്പോലെ പലരെയും പോലെ, തകർന്ന ഇടങ്ങളിൽ ഞങ്ങൾ ഏറ്റവും ശക്തരല്ലെന്ന് പഠിച്ചു’; കാൻസര്‍ സ്ഥിരീകരിച്ച ശേഷം ആദ്യമായി പ്രതികരിച്ച് ജോ ബൈഡൻ

വാഷിംഗ്ടണ്‍: തനിക്കും ഭാര്യയ്ക്കും സ്നേഹത്തോടെ താങ്ങും തണലും നൽകിയതിന് അനുയായികൾക്ക് നന്ദി പറഞ്ഞ് മുൻ പ്രസിഡന്‍റ് ജോ ബൈഡൻ. പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യത്തെ പൊതു സന്ദേശത്തിലാണ് പ്രിയപ്പെട്ടര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞത്. കാൻസർ നമ്മെ എല്ലാവരെയും സ്പർശിക്കുന്നു. നിങ്ങളെപ്പോലെ പലരെയും പോലെ, തകർന്ന ഇടങ്ങളിൽ ഞങ്ങൾ ഏറ്റവും ശക്തരല്ലെന്ന് ഞാനും ജില്ലും പഠിച്ചുവെന്ന് ബൈഡൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിൽ ബൈഡനും ഭാര്യ ജിൽ ബൈഡനും ഒരു പൂച്ചയുമൊത്തുള്ള ചിരിക്കുന്ന ചിത്രം ഉൾപ്പെടുന്നു.
മൂത്രാശയ സംബന്ധമായ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മെയ് 16 ന് 82 കാരനായ ബൈഡന് കാൻസറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ ദുഖം പങ്കുവയ്ക്കുന്നവരും പിന്തുണ നല്‍കുന്നവരും ധാരാളമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ഒബാമ, മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അടക്കമുള്ളവര്‍ ദുഖം പങ്കുവെച്ച് എത്തിയിട്ടുണ്ട്.ബൈഡന്റെ രോഗനിര്‍ണ്ണയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ദുഖം പങ്കുവെച്ചു. ‘ജോ ബൈഡന്റെ സമീപകാല മെഡിക്കല്‍ രോഗനിര്‍ണ്ണയത്തെക്കുറിച്ച് കേട്ടതില്‍ താനും പ്രഥമ വനിത മെലാനിയ ട്രംപും ദുഃഖിതരാണ്, ജോയ്ക്ക് വേഗത്തിലും വിജയകരമായും സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ ആശംസിക്കുന്നു’- എന്ന് ട്രംപ് എഴുതി.താനും ഭര്‍ത്താവ് ഡഗ് എംഹോഫും ബൈഡന്‍ കുടുംബത്തെ പ്രാര്‍ത്ഥനയില്‍ നിലനിര്‍ത്തുന്നുവെന്ന് ബൈഡന്റെ കീഴില്‍ സേവനമനുഷ്ഠിച്ച മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് എക്സില്‍ എഴുതി. ജോ ഒരു പോരാളിയാണ് – അദ്ദേഹത്തിന്റെ ജീവിതത്തെയും നേതൃത്വത്തെയും എല്ലായ്‌പ്പോഴും നിര്‍വചിച്ച അതേ ശക്തിയോടെയും, പ്രതിരോധശേഷിയോടെയും, ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാമെന്നും കമല കുറിച്ചു.

More Stories from this section

family-dental
witywide