ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ – പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വീറും വാശിയും നിറഞ്ഞ പോരാട്ടം. 147 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയുടെ മുൻനിര തകർന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 20/3 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. അഭിഷേക് ശർമയെ (5) ഫഹീം അഷ്റഫ് ഹാരിസ് റൗഫിൻ്റെ കൈകളിലെത്തിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (1) ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ അലി ആഗ ക്യാച്ചെടുത്ത് പുറത്താക്കി. ശുഭ്മാൻ ഗില്ലും പിന്നാലെ പുറത്തായി. തിലക് വർമയും സഞ്ജുവുമാണ് ഇന്ത്യൻ പ്രതീക്ഷകളുമായി ക്രീസിലുള്ളത്.
അപ്രതീക്ഷിതം! ഇന്ത്യൻ മുൻനിര തകർന്നു, 20/3, സ്വപ്നം നേടാൻ സഞ്ജുവും തിലകും
September 28, 2025 10:45 PM
More Stories from this section
മിസൈൽ കണക്കുകളിൽ പെൻ്റഗൺ കൃത്രിമം കാണിച്ചെന്ന് പറഞ്ഞിട്ടില്ല; മിസൈൽ ശേഖരത്തെക്കുറിച്ചുള്ള വാർത്ത തള്ളി ജെ.ഡി. വാൻസ്
നാസയുടെ ബജറ്റിന് തുല്യമായ തുക ആയുധങ്ങൾക്കായി ചിലവഴിച്ചു; ഇറാൻ യുദ്ധം അമേരിക്കയ്ക്ക് വരുത്തിയത് 2 ലക്ഷം കോടി രൂപയുടെ ബാധ്യത, ഒരു വിമാനവാഹിനിക്കപ്പൽ ഉടൻ മടങ്ങും
യുക്രെയ്നിൽ മെയ് 9-ന് താൽക്കാലിക വെടിനിർത്തലിന് റഷ്യ ; ട്രംപുമായി 90 മിനിറ്റ് ഫോണിൽ സംസാരിച്ച് പുടിൻ, ഇറാനെതിരെ സൈനിക നീക്കം അരുതെന്നും പുടിൻ
രാജാവുമായി സംസാരിച്ചാൽ ആദ്യം ചോദിക്കുക കോഹിനൂർ വജ്രം; ചാൾസ് മൂന്നാമൻ്റെ യുഎസ് സന്ദർശനത്തിനിടെ മംദാനിയുടെ ‘ട്വിസ്റ്റ്’









