ട്രംപ് ഭരണകൂടത്തിൻ്റെ ‘രഹസ്യ മാർഗം’; കടുത്ത വിമർശനവുമായി യുഎസ് ജഡ്ജി, ‘നാടുകടത്തൽ തടഞ്ഞ ഉത്തരവുകളെ മറികടക്കാൻ ശ്രമിക്കുന്നു’

വാഷിംഗ്ടൺ: അഞ്ച് ആഫ്രിക്കൻ കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് തടഞ്ഞുകൊണ്ടുള്ള യുഎസ് കോടതി ഉത്തരവുകളെ മറികടന്ന് ട്രംപ് ഭരണകൂടം രഹസ്യമാർഗ്ഗം ഉപയോഗിക്കുന്നതായി ഫെഡറൽ ജഡ്ജി ടാന്യ ചുട്കൻ വിമർശിച്ചു.

ആദ്യഘട്ടത്തിൽ ഈ കുടിയേറ്റക്കാരെ ഘാനയിലേക്ക് അയക്കുകയും, പിന്നീട് അവിടെ നിന്ന് അവർക്ക് പീഡനമോ മരണമോ നേരിടാൻ സാധ്യതയുള്ള മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ ഘാന തയ്യാറെടുക്കുകയായിരുന്നു.

ഘാന ഈ കുടിയേറ്റക്കാരെ മറ്റ് സ്ഥലങ്ങളിലേക്ക് അയക്കില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ശനിയാഴ്ച രാത്രി ഹാജരാക്കാൻ ജഡ്ജി ടാന്യ ചുട്കൻ ഉത്തരവിട്ടു. ഹർജിക്കാരിലൊരാളെ ഘാനയിൽ നിന്ന് അയാളുടെ മാതൃരാജ്യമായ ഗാംബിയയിലേക്ക് ഇതിനോടകം തന്നെ അയച്ചതായി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിലെ ലീ ഗെലെർട്ട് കോടതിയെ അറിയിച്ചു.

നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ അവരുടെ രാജ്യങ്ങളല്ലാത്ത എൽ സാൽവഡോർ, പനാമ, കോസ്റ്ററിക്ക, കൂടാതെ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അയക്കുന്നത്.

ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിലെ എലിയാനിസ് പെരസ് വെള്ളിയാഴ്ച കോടതിയിൽ ഘാന ഈ നീക്കം നടത്തില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായി സമ്മതിച്ചു. എന്നാൽ മറ്റൊരു രാജ്യം നാടുകടത്തപ്പെട്ടവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നിയന്ത്രിക്കാൻ ജഡ്ജിക്ക് അധികാരമില്ലെന്നും അവർ വാദിച്ചു. പീഡനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ പോലും, കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളല്ലാത്ത സ്ഥലങ്ങളിലേക്ക് അയക്കുന്നത് തുടരാമെന്ന് സുപ്രീം കോടതി ഈ വേനൽക്കാലത്ത് വിധിച്ചതായും അവർ ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide