അമേരിക്കൻ പൗരന്മാരെ ബന്ദികളാക്കിയാൽ കനത്ത വില നൽകേണ്ടിവരും; നിർണായക ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരെ അന്യായമായി തടങ്കലിൽ വെക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരം രാജ്യങ്ങളെ ‘തെറ്റായ തടങ്കലിൻ്റെ സ്പോൺസർ’ (state sponsor of wrongful detention) ആയി പ്രഖ്യാപിക്കാൻ അധികാരം നൽകുന്ന ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവെച്ചു. ഉപരോധങ്ങൾ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ ഈ രാജ്യങ്ങൾക്കെതിരെ ചുമത്താൻ ഈ പുതിയ ഉത്തരവ് വഴി യുഎസിന് സാധിക്കും.

​ഈ നിർണായക നീക്കത്തിലൂടെ, അമേരിക്കക്കാരെ തടവിലിടുന്ന രാജ്യങ്ങളെയും ‘ബന്ദി നയതന്ത്രം’ പിന്തുടരുന്ന രാജ്യങ്ങളെയും നേരിട്ട് ലക്ഷ്യമിടാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ചൈന, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സൂചന നൽകി. “സംഗതി ഇതാണ്: ഒരു അമേരിക്കക്കാരനെ വിലപേശൽ വസ്തുവായി ഉപയോഗിക്കുന്ന ആർക്കും അതിന് വലിയ വില നൽകേണ്ടിവരും. ഈ ഭരണകൂടം അമേരിക്കയെ മാത്രമല്ല, അമേരിക്കക്കാരെയും ഒന്നാമതായി കാണുന്നു,” യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒരു പ്രസ്താവനയിൽ പറഞ്ഞു.

​ഇത്തരം രാജ്യങ്ങൾക്കെതിരെ ഏർപ്പെടുത്തുന്ന ശിക്ഷാ നടപടികൾ വിദേശ തീവ്രവാദ സംഘടനകൾക്ക് നൽകുന്നതിന് സമാനമായിരിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങൾ, കയറ്റുമതി നിയന്ത്രണങ്ങൾ, തെറ്റായ തടങ്കലുമായി ബന്ധമുണ്ടെന്ന് കരുതുന്നവർക്ക് യുഎസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുക തുടങ്ങിയ നടപടികളും ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ ഉത്തരവ് വഴി അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ സമ്മർദ്ദം വർധിപ്പിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.

More Stories from this section

family-dental
witywide