വെസ്റ്റ് വർജീനിയയിൽ രാസവസ്തു ചോർച്ച: 2 പേർ മരിച്ചു, 19 പേർക്ക് പരിക്ക്

വെസ്റ്റ് വർജീനിയയിലെ ഒരു വ്യാവസായിക പ്ലാന്റിൽ ഉണ്ടായ രാസവസ്തു ചോർച്ചയെ തുടർന്ന് രണ്ട് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ അടച്ചുപൂട്ടാനിരുന്ന റിഫൈനറി പ്ലാന്റിലാണ് സംഭവം നടന്നത്. കനാവാ കൗണ്ടിയിലെ നൈട്രോ നഗരത്തിലുള്ള കാറ്റലിസ്റ്റ് റിഫൈനേഴ്സ് പ്ലാന്റിൽ ശുചീകരണവും വിഷവിമുക്തീകരണവും നടത്തുന്നതിനിടെ രാവിലെ ഏകദേശം 9.30ഓടെയാണ് അപകടം ഉണ്ടായത്. പ്ലാന്റ് അടച്ചുപൂട്ടൽ നടപടികളിലായിരുന്നു.

ഒരു ടാങ്ക് ഡീകമ്മിഷൻ ചെയ്യുന്നതിനിടെ നൈട്രിക് ആസിഡും M2000A എന്ന രാസവസ്തുവും കലർന്നതോടെ അപകടകാരിയായ ഹൈഡ്രജൻ സൾഫൈഡ് വാതകം രൂപപ്പെട്ടതായി അധികൃതർ അറിയിച്ചു. കാറ്റിന്റെ ദിശയിൽ വാതകത്തിന്റെ ദുർഗന്ധം അനുഭവപ്പെട്ടതായും അറിയിച്ചു. സംഭവത്തിൽ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർ മരിച്ചു. മരിച്ചവർ പ്ലാന്റ് ഉടമസ്ഥരായ എയിംസ് ഗോൾഡ്സ്മിത്ത് കമ്പനിയിലെ ജീവനക്കാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരിൽ ഏഴ് പേർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയ EMS സംഘാംഗങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. ജീവൻ രക്ഷിക്കാൻ അവർ അപകടം നേരിട്ടതായും അറിയിച്ചു.വെള്ളി ശുദ്ധീകരണത്തിനായി ഉപയോഗിച്ചിരുന്ന പ്ലാന്റിൽ ഉണ്ടായ സംഭവത്തെക്കുറിച്ച് സംസ്ഥാന, ഫെഡറൽ ഏജൻസികൾ ചേർന്ന് അന്വേഷണം നടത്തുകയാണ്. ചോർച്ചയുടെ വ്യാപ്തി വിലയിരുത്തുന്നതിനായി സമീപ പ്രദേശങ്ങളിൽ ആളുകൾ വീടുകളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രാദേശിക അധികാരികളുമായി ചേർന്ന് സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണെന്നും വെസ്റ്റ് വർജീനിയ ഗവർണർ അറിയിച്ചു.

2 dead, at least 19 injured following chemical leak at West Virginia industrial plant

More Stories from this section

family-dental
witywide