കെനഡി സെൻ്ററിൽ ട്രംപിൻ്റെ പേര് ചേർത്തത് നിയമവിരുദ്ധം; നവീകരണത്തിനായി കേന്ദ്രം അടച്ചിടാനുള്ള നീക്കം തടഞ്ഞ് കോടതി, ജഡ്ജി നാണിക്കണമെന്ന് ട്രംപ്

വാഷിംഗ്ടൺ: വാഷിംഗ്ടണിലെ പ്രശസ്തമായ ‘ജോൺ എഫ്. കെനഡി സെൻ്റർ ഫോർ ദി പെർഫോമിംഗ് ആർട്സ്’ സാംസ്കാരിക കേന്ദ്രത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേര് ചേർത്ത ബോർഡ് നടപടി നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിച്ചു. വൻതോതിലുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി ഈ കലാവേദി താൽക്കാലികമായി അടച്ചിടാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കവും യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ക്രിസ്റ്റഫർ കൂപ്പർ തടഞ്ഞു. തലസ്ഥാന നഗരിയിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി.

കഴിഞ്ഞ മാർച്ച് 16-ന് കെനഡി സെൻ്റർ ബോർഡ് എടുത്ത തീരുമാനം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും മുൻകൂട്ടി നിശ്ചയിച്ചതുപോലെയാണെന്നും ജഡ്ജി കൂപ്പർ വ്യക്തമാക്കി. കോൺഗ്രസ് നൽകിയ പേര് മാറ്റാൻ കോൺഗ്രസിന് മാത്രമേ അധികാരമുള്ളൂ. ഭരണസമിതി അതിൻ്റെ നിയമപരമായ പരിധികൾ ലംഘിച്ചുവെന്നും, കെട്ടിടത്തിൻ്റെ മുൻഭാഗത്തുനിന്നും ഡിജിറ്റൽ അല്ലെങ്കിൽ ഭൗതിക ബോർഡുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ നിന്നും രണ്ടാഴ്ചയ്ക്കകം ട്രംപിൻ്റെ പേര് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

ജഡ്ജി നാണിക്കണമെന്ന് ട്രംപ്

ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകൾക്കകം, പ്രസ്തുത വിധി പ്രസ്താവിച്ച ജഡ്ജി “സ്വയം ലജ്ജിക്കണം” എന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. സ്ഥാപനത്തിൻ്റെ ഭൗതികവും സാമ്പത്തികവും കലാപരവുമായ പുരോഗതിക്കായി സ്വതന്ത്രമായി പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെങ്കിൽ, മുന്നോട്ടുള്ള പ്രവർത്തനം അർത്ഥശൂന്യമാണെന്ന് ട്രംപ് വ്യക്തമാക്കി. നെവർ നെവർ ലാൻഡ്’ (ഒരിക്കലും സംഭവിക്കാത്ത ലോകം) ലേക്കുള്ള ഒരു നിരാശാജനകമായ യാത്ര തുടരാൻ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, കെന്നഡി ആർട്സ് സെൻ്ററിൻ്റെ നിയന്ത്രണവും ഭരണപരമായ ചുമതലകളും പൂർണ്ണമായി യു.എസ്. കോൺഗ്രസിന് കൈമാറാൻ തൻ്റെ ഭരണകൂടത്തിന് അടിയന്തര നിർദ്ദേശം നൽകിയതായും പ്രസിഡൻ്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.

ഭരണകൂടത്തിൻ്റെ അപ്പീലിൽ അനുകൂല വിധി ഉണ്ടാകുമെന്നും ട്രംപിൻ്റെ സംഭാവനകളെ കോടതി അംഗീകരിക്കുമെന്നും കെനഡി സെൻ്റർ പിആർ വൈസ് പ്രസിഡന്റ് റോമ ദരാവി പ്രതികരിച്ചു. “വസ്തുത എന്തെന്നാൽ—ഈ കേന്ദ്രത്തിന് അടിയന്തിരവും വലിയതുമായ ഒരു പുനരുദ്ധാരണം ആവശ്യമാണ്. ഹർജിക്കാരൻ പോലും അംഗീകരിക്കുന്ന സത്യാവസ്ഥയാണിത്,” ദരാവി പറഞ്ഞു. “ ട്രംപ് സമാഹരിക്കുകയും കോൺഗ്രസ് അംഗീകരിക്കുകയും ചെയ്ത 257 മില്യൺ ഡോളർ ഇതിനായി ലഭ്യമാണ്. ‘ട്രംപ് കെനഡി സെൻ്റർ’ എല്ലാ അമേരിക്കക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ദേശീയ സാംസ്കാരിക കേന്ദ്രമായി പുനഃസ്ഥാപിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ നിയമപരമായ എല്ലാ വഴികളും തേടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”

ഈ പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് സമാന്തര ഹർജികളിൽ ഏപ്രിൽ അവസാനത്തോടെ ജഡ്ജി കൂപ്പർ വാദം കേട്ടിരുന്നു. സാംസ്കാരിക-ചരിത്ര സംരക്ഷണ സംഘടനകളുടെ കൂട്ടായ്മയാണ് ഒരു ഹർജി നൽകിയത്. കെനഡി സെന്റർ ബോർഡിലെ ഔദ്യോഗിക അംഗം കൂടിയായ ഒഹായോയിലെ ഡെമോക്രാറ്റിക് പ്രതിനിധി ജോയ്സ് ബീറ്റിയാണ് രണ്ടാമത്തെ ഹർജി നൽകിയത്. ബീറ്റിയുടെ ആവശ്യത്തിന് അനുകൂലമായി വിധിച്ച കോടതി, മറ്റേ ഹർജി തള്ളി. ഈ വിധി കെനഡി സെൻ്ററിനും പെർഫോമിംഗ് ആർട്സിനും ലഭിച്ച വിജയമാണെന്ന് ബീറ്റി വിശേഷിപ്പിച്ചു. “ഇനി ആളുകൾക്ക് ജോലിയിലേക്ക് തിരികെ വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ഈ സ്ഥാപനം എന്തിനുവേണ്ടിയാണോ വിഭാവനം ചെയ്തത്, ആ കെനഡി സെൻ്ററായി തന്നെ നമുക്ക് മുന്നോട്ട് പോകാം,” അവർ പറഞ്ഞു.

കെട്ടിടത്തിൻ്റെ ചരിത്രപരമായ ഘടന നിലനിർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള സംരക്ഷണ നിയമങ്ങൾ പ്രസിഡൻ്റും ബോർഡിലെ അദ്ദേഹത്തിൻ്റെ അനുയായികളും ലംഘിക്കുമെന്ന് ഹർജിക്കാർ ആശങ്കപ്പെടുന്നു. കെട്ടിടത്തിൻ്റെ ഇരുമ്പ് ചട്ടക്കൂട് “പൂർണ്ണമായി തുറന്നുകാട്ടും” എന്ന ട്രംപിൻ്റെ മുൻ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി, ഈ പദ്ധതിയുടെ വ്യാപ്തി പരിമിതമാണെന്ന വാദത്തിൽ ബീറ്റിയുടെയും സംരക്ഷണ സംഘടനകളുടെയും അഭിഭാഷകർ കോടതി വാദത്തിനിടെ സംശയം പ്രകടിപ്പിച്ചു.

കേന്ദ്രത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ അനുമതി നൽകുകയും നവീകരണം മേൽനോട്ടമില്ലാതെ തുടരുകയും ചെയ്താൽ, “വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗിനും റോസ് ഗാർഡനും സംഭവിച്ചത് ഇവിടെയും ആവർത്തിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു” എന്ന് വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് വരുത്തിയ വലിയ മാറ്റങ്ങളെ പരാമർശിച്ച് ബീറ്റി പറഞ്ഞു.

Adding Trump’s name to the Kennedy Center is illegal; Federal court blocks move to close the center for renovations

More Stories from this section

family-dental
witywide