മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ആ ആശങ്കകള്‍ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മദ്യനയം അടക്കം നയപരമായ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് ഇത്തരം കാര്യങ്ങളില്‍ വേണ്ട സമയത്ത് ചര്‍ച്ച ചെയ്യേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടിക്ക് അകത്ത് സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ ചര്‍ച്ചയുണ്ടാകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചില ഭാഗത്തു നിന്നും ചില ആശങ്കകള്‍ സ്വാഭാവികമായും ഉണ്ടാകും. പുതിയ സര്‍ക്കാര്‍ വന്നതേയുള്ളൂ. ഏതെങ്കിലും ചില ആശങ്കകള്‍ ഉണ്ടായാല്‍ അതു ദൂരീകരിച്ചു പോകുക എന്നതുമാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. നയപരമായ കാര്യങ്ങളെല്ലാം പാര്‍ട്ടി തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
ദേശീയ തലത്തില്‍ കരിമണല്‍ ഖനനത്തില്‍ കോണ്‍ഗ്രസിന് ഒരു നിലപാടുണ്ട്. സംസ്ഥാന തലത്തിലും കോണ്‍ഗ്രസിനും യുഡിഎഫിനും നയമുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളാണെങ്കിലും, ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമുണ്ടെന്നും തീരദേശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച നടത്തി വേണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
KC Venugopal says the government has a responsibility to address concerns over liquor policy














