പശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണായകമാകുമോ? 5 രാജ്യങ്ങളിൽ സന്ദർശനത്തിന് പ്രധാനമന്ത്രി; 5 ദിവസത്തെ വിദേശയാത്ര മെയ് 15 ന് തുടങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15 മുതൽ അഞ്ച് ദിവസത്തെ വിദേശ പര്യടനം നടത്തും. യുഎഇ, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ യാത്രയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മെയ് 20-ന് സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും.

മെയ് 15-ന് യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി ഷെയ്‌ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളിൽ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മെയ് 19-ന് ഇറ്റലിയിലെത്തും. മെയ് 19-ന് നോർവേയിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തും.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഈ പര്യടനം ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തേക്ക് മാറ്റിവെച്ചത്. നേരത്തെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ മാത്രമായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷം യുഎഇയെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രധാന ആഗോള വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും.

PM Narendra Modi to Embark on 5-Day Visit to 5 Countries Starting May 15

More Stories from this section

family-dental
witywide