ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആവശ്യമായത്ര എണ്ണ നൽകാൻ റഷ്യ തയ്യാറാണെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം തീരുവ ഭീഷണി ഉയർത്തുന്നതിനിടെയാണ് റഷ്യയുടെ പ്രതികരണം. യുഎസിന്റെ ‘സമ്മർദ തന്ത്രങ്ങളെ’ വിമർശിച്ച അലിപോവ്, ഇന്ത്യയുമായുള്ള എണ്ണ വ്യാപാരം തുടരാൻ റഷ്യ തയ്യാറാണെന്നും വാർത്താ ഏജൻസിയായ ANIയോട് പറഞ്ഞു.
“ഇന്ത്യയ്ക്ക് ആവശ്യമായത്ര എണ്ണ നൽകാൻ ഞങ്ങൾ തയ്യാറാണ്. നിർഭാഗ്യവശാൽ, ഉപരോധങ്ങളും തീരുവകളും ഏർപ്പെടുത്തുന്നവർ സത്യസന്ധമായ സഹകരണത്തിന് പകരം സമ്മർദ തന്ത്രങ്ങളുടെ വഴിയാണ് സ്വീകരിക്കുന്നത്. അതിനാൽ എണ്ണയുടെ കാര്യത്തിൽ ഞങ്ങളേക്കാൾ മികച്ച കരാർ ഇന്ത്യയ്ക്ക് നൽകാൻ അവർക്ക് കഴിയുന്നില്ല,” എന്ന് അലിപോവ് വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധത്തിന് ഇന്ധനം നൽകുന്നു എന്നാരോപിച്ച് ഇന്ത്യയ്‌ക്കെതിരെ യുഎസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യൻ എണ്ണയുടെ വിൽപ്പന തടയുന്നതിനും ട്രംപ് ഭരണകൂടം വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്.ഹോർമുസ് കടലിടുക്ക് ഉപരോധിക്കപ്പെട്ട സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് താൽക്കാലിക ഇളവ് നൽകിയെങ്കിലും, റഷ്യൻ ക്രൂഡിന്റെയും പ്രകൃതി വാതകത്തിന്റെയും പ്രധാന അഞ്ച് ഉപഭോക്താക്കൾക്ക് 100 ശതമാനം വരെ അധിക തീരുവ ഏർപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ യുഎസ് സെനറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാം പിന്തുണച്ച ബിൽ, അധിക ഉപരോധങ്ങൾ ഏർപ്പെടുത്താൻ ട്രംപിന് അധികാരം നൽകും. ഇന്ത്യ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളെയും ഇത് ബാധിച്ചേക്കും.യുഎസിന്റെ ഭീഷണികൾക്കിടെ റഷ്യൻ എണ്ണയുടെ വിതരണം നിർത്തിയാൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത് താങ്ങാനാകില്ലെന്നും അലിപോവ് പറഞ്ഞു.“റഷ്യൻ എണ്ണയെ ഒഴിവാക്കി മുന്നോട്ട് പോകാൻ ആഗോള ഊർജ വിപണിക്ക് കഴിയില്ല. ഇന്ത്യയ്ക്കും മറ്റ് രാജ്യങ്ങൾക്കും റഷ്യൻ എണ്ണ വിപണിയിൽ തുടർന്നും ലഭ്യമാകും. ഇന്ത്യയ്ക്ക് എണ്ണ നൽകുന്നതിൽ ഞങ്ങൾക്ക് താൽപര്യമുണ്ട്. ഇന്ത്യയ്ക്കും ആ എണ്ണ വാങ്ങുന്നതിൽ താൽപര്യമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ആഗോള ഊർജ വിപണിയിലെ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള നിരവധി പ്രതികരണങ്ങളും ന്യൂഡൽഹിയുടെ നിലപാട് വ്യക്തമാക്കുന്നു.“ഇന്ത്യയ്ക്ക് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനും കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട് എന്നും റഷ്യൻ അംബാസഡർ പറഞ്ഞു.
Russia has said it stands ready to supply India with “as much oil as it needs.” These remarks, made by Russia’s Ambassador to Delhi, Denis Alipov, come against the backdrop of tariff threats from the Trump administration over New Delhi’s purchase of Russian crude.












