
ബെയ്‌റൂട്ട്: ഇസ്രായേലും ലബനനും തമ്മിൽ റോമിൽ വെച്ച് നടക്കുന്ന ചർച്ചകൾ പ്രത്യാശ നൽകുന്നതാണെങ്കിലും, ഇരുവിഭാഗവും പ്രായോഗികമായ വ്യക്തമായ കരാർ നടപടികളിൽ ധാരണയിലെത്തണമെന്ന് ലബനനിലെ യു.എസ് അംബാസഡർ മിഷേൽ ഈസ. തിരക്കുപിടിച്ചുള്ള ഏതൊരു നീക്കവും സാധാരണക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയും ധാരാളം സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കാനുണ്ട്. കടലാസിൽ ഒരു കരാർ തയ്യാറാക്കുന്നതും അത് ഉത്തരവാദിത്തത്തോടെ നിലത്തു നടപ്പിലാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഈ പ്രക്രിയയിലൂടെ സംരക്ഷിക്കപ്പെടേണ്ട സാധാരണക്കാരെ തന്നെ അപകടത്തിലാക്കാൻ തിടുക്കത്തിലുള്ള തീരുമാനങ്ങൾ കാരണമായേക്കാം. ആദ്യ തവണ തന്നെ കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ആവശ്യമായ സമയമെടുക്കുന്നതാണ് നല്ലതെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും, അത് ഭാവിയിലെ പൈലറ്റ് മേഖലകളിൽ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















