ഇറാന്‍റെ നീക്കങ്ങൾക്ക് തടയിടാൻ വമ്പൻ നീക്കവുമായി അമേരിക്ക, ഒമാന് സമീപം പുതിയ റൂട്ട് വിപുലീകരിക്കുന്നു; യുഎസ്-ഇറാൻ കരാർ അനിശ്ചിതത്വത്തിൽ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെ കേന്ദ്രീകരിച്ച് ഇരുവിഭാഗവും തമ്മിൽ തുടർച്ചയായി നടത്തുന്ന പ്രത്യാക്രമണങ്ങൾ, ഈ മാസം ആദ്യം അമേരിക്കയും ഇറാനും ഒപ്പുവെച്ച ചരിത്രപരമായ സമാധാന കരാറിന്റെ ഭാവിയെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നു. മേഖലയിലെ കപ്പൽ ഗതാഗതം ഘട്ടം ഘട്ടമായി സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ കരാർ ഒപ്പുവെച്ചിരുന്നത്. എന്നാൽ, വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കടലിടുക്കിലെ സുരക്ഷാ ഭീഷണിയുടെ നിലവാരം ‘സബ്‌സ്റ്റാൻഷ്യൽ’ ആയി ഉയർത്തിയതായി യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ ശനിയാഴ്ച പ്രഖ്യാപിച്ചു.

അതേസമയം, ഈ തന്ത്രപ്രധാനമായ ജലപാതയ്ക്ക് മേലുള്ള ഇറാന്റെ ഏകപക്ഷീയമായ നിയന്ത്രണങ്ങളെ പ്രതിരോധിക്കാൻ അമേരിക്ക ശക്തമായ നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. ഇതിന്റെ ഭാഗമായി, ഒമാന് സമീപമുള്ള ഹോർമുസ് കടലിടുക്കിലെ കപ്പൽ പാത ഇരുവശങ്ങളിലേക്കുമുള്ള വലിയ തോതിലുള്ള ഗതാഗതത്തിനായി വിപുലീകരിച്ചതായി ജോയിന്റ് മാരിടൈം ഇൻഫർമേഷൻ സെന്റർ വ്യക്തമാക്കി. ഇറാന്റെ നീക്കങ്ങൾക്ക് തടയിടാനും കൂടുതൽ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനുമുള്ള സൗകര്യമൊരുക്കാനുമാണ് അമേരിക്ക ഈ പുതിയ റൂട്ട് വിപുലീകരണത്തിലൂടെ ശ്രമിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ പുതിയ നീക്കങ്ങൾ അന്താരാഷ്ട്ര ജലപാതയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

More Stories from this section

family-dental
witywide