
ടെഹ്റാൻ: കഴിഞ്ഞ വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് മിഡിൽ ഈസ്റ്റ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളിയാഴ്ച തങ്ങൾ നടത്തിയ വ്യോമാക്രമണത്തിന്റെ ഔദ്യോഗിക വീഡിയോ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്.
ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന സംഭരണശാലകളും തീരദേശ റഡാർ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ ഭീഷണികൾ ഇല്ലാതാക്കുകയായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്നും യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് മിഡിൽ ഈസ്റ്റിലെ സമാധാന അന്തരീക്ഷത്തെ കൂടുതൽ വഷളാക്കുകയാണ്.














