ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; അബദ്ധമെന്ന് ഇറാൻ സമ്മതിച്ചെന്നതായി അമേരിക്ക

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് തങ്ങൾക്ക് പറ്റിയ അബദ്ധമാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിച്ചതായി മുതിർന്ന യുഎസ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി. ചില തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരണമെന്ന് ഇറാൻ തന്നെയാണ് യുഎസിനോട് ആവശ്യപ്പെട്ടതെന്നും യുഎസ് പറയുന്നു.

കപ്പലുകൾക്ക് നേരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു തലത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ചർച്ചകൾ തുടരാൻ പ്രസിഡൻ്റ് ട്രംപ് ഉദ്യോഗസ്ഥ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇറാൻ വീണ്ടും ശത്രുതാപരമായ നടപടികളിലേക്ക് കടന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും യുഎസ് നൽകുന്നു.

ഇറാൻ്റെ ഔദ്യോഗിക ഭരണകൂടത്തിൻ്റെ അറിവോടെയല്ല ആക്രമണം നടന്നതെന്നാണ് യുഎസ് വിലയിരുത്തൽ. നിലവിലെ സമാധാന കരാർ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ്റെ രാഷ്ട്രീയ വ്യവസ്ഥയിലെ ചില ‘തീവ്രനിലപാടുകാരാണ്’ ഇതിന് പിന്നിലെന്നാണ് സൂചന. ഇറാൻ്റെ വിഘടിച്ചുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇത് കാണിക്കുന്നത്.

തീവ്രവാദികളെ നിയന്ത്രിക്കാൻ ഇറാൻ്റെ ഭരണസംവിധാനത്തിലെ വിവേകമുള്ള മറ്റ് നേതാക്കൾക്ക് കഴിയുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. നിലവിലെ കടുത്ത ശത്രുതകൾക്കിടയിലും ഈ സമാധാന കരാർ മുന്നോട്ട് കൊണ്ടുപോകാൻ ഇറാൻ വലിയ താല്പര്യം കാണിക്കുന്നുണ്ടെന്നും യുഎസ് വക്താക്കൾ കൂട്ടിച്ചേർത്തു.

US says Iran admits it was a mistake to attack ships in the Strait of Hormuz

More Stories from this section

family-dental
witywide