ഈ തോൽവിയോടെ ഇടത് മുന്നണിയാകെ തീർന്നുപോയി എന്ന് ചില വലത് പക്ഷ കേന്ദ്രങ്ങൾ ആഘോഷിക്കുന്നുണ്ട്. അങ്ങനെയങ്ങ് കരുതേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും പിണറായി വിജയൻ പറഞ്ഞു.
എൽഡിഎഫിന് ഇനി 102 സീറ്റിന് മേൽ ഭാവി ഉണ്ടാകില്ലെന്ന് പറയുന്നവർ എ.കെ. ആൻ്റണി പറഞ്ഞത് ഓർത്താൽ മതി. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. ഞങ്ങളെ ജനം എന്തുകൊണ്ട് ഇത്തവണ മാറ്റി നിർത്തി എന്ന് പരിശോധിച്ച് വരികയാണ്. കുറ്റവും കുറവും ദൗർബല്യങ്ങളും കണ്ടെത്തി തിരുത്തുമെന്നും ജനങ്ങളോടൊപ്പം നിൽക്കുന്നത് കൊണ്ടാണ് ആ സമീപനമെന്നും പിണറായി വിജയൻ പറഞ്ഞു.
ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിൻതാങ്ങുമെന്നും മറിച്ചാണെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിക്കും. പ്രതികാര ബുദ്ധിയോടെ സംഘടനകൾക്ക് എതിരെ നീക്കങ്ങൾ നടക്കുന്നു. അനേകം ആളുകൾ സസ്പെൻഷൻ നേരിടുന്നു. വിലക്കയറ്റം നേരിടുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്നും രാജ്യം നേരിടുന്ന പ്രധാന പ്രശ്നം വിലക്കയറ്റമാണെന്നും വീടുകളിലെ അടുക്കള പോലും പ്രതിസന്ധിയിലായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
We will come back strong; Some people think that LDF is over: Pinarayi Vijayan










