അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ട്രംപ് യോഗ്യനല്ലെന്ന് കൊളറാഡോ കോടതി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ വിലക്കണമെന്ന് കൊളറാഡോ കോടതി. 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിലെ പങ്കിനെ തുടര്‍ന്നാണ് കൊളറാഡോ സുപ്രീം കോടതി ചൊവ്വാഴ്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അടുത്ത വര്‍ഷം സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ നിന്ന് അയോഗ്യനാക്കിയത്.

കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന യു.എസ് ഭരണഘടനയുടെ അപൂര്‍വ്വമായി ഉപയോഗിക്കുന്ന വ്യവസ്ഥ പ്രകാരം വൈറ്റ് ഹൗസിലേക്ക് അയോഗ്യനായി കണക്കാക്കപ്പെടുന്ന യു.എസ് ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഈ വിധി ട്രംപിനെ മാറ്റും.

യു.എസ് ഗവണ്‍മെന്റിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന കണ്ടതിനെ തുടര്‍ന്നാണ് 2024 ലെ റിപ്പബ്ലിക്കന്‍ നാമനിര്‍ദ്ദേശത്തിനുള്ള മുന്‍നിരക്കാരനെ ബാലറ്റില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് യു.എസ് ഭരണഘടന വിലക്കുന്നതെന്ന് കോടതി വിശദീകരിച്ചു.

യു.എസ് ഗവണ്‍മെന്റിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന കണ്ടതിനെ തുടര്‍ന്നാണ് 2024 ലെ റിപ്പബ്ലിക്കന്‍ നാമനിര്‍ദ്ദേശത്തിനുള്ള മുന്‍നിരക്കാരനെ ബാലറ്റില്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് യു.എസ് ഭരണഘടന വിലക്കുന്നതെന്ന് കോടതി വിശദീകരിച്ചു.

മാര്‍ച്ച് 5 ന് നടക്കുന്ന സംസ്ഥാനത്തിന്റെ റിപ്പബ്ലിക്കന്‍ പ്രൈമറിക്ക് മാത്രമേ ഈ വിധി ബാധകമാകൂ, എന്നാലിത് നവംബര്‍ 5 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള ട്രംപിന്റെ പദവിയെയും ബാധിക്കും.

വാഷിംഗ്ടണിലെ സിറ്റിസണ്‍സ് ഫോര്‍ റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്സിന്റെ സഹായത്തോടെ കൊളറാഡോയിലെ ഒരു കൂട്ടം വോട്ടര്‍മാരാണ് കേസ് കോടതിയിലെത്തിച്ചത്. 2020ലെ തിരഞ്ഞെടുപ്പിന് ശേഷം ബൈഡന് പ്രസിഡന്‍ഷ്യല്‍ അധികാരം കൈമാറുന്നത് തടയാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ക്യാപിറ്റോള്‍ ആക്രമിക്കാന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ചതിന് ട്രംപിനെ അയോഗ്യനാക്കണമെന്ന് അവര്‍ വാദിച്ചു.

More Stories from this section

family-dental
witywide