കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തകന് നിപ്പ, പൊതുപരിപാടികള്‍ക്ക് വിലക്ക്, കനത്ത ജാഗ്രത

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം മൂന്നായി. രണ്ടുപേര്‍ നിപ്പ ബാധിച്ച് മരിക്കുകയും ചെയ്തു. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 24 വയസ്സുകാരനാണ് നിപ്പ ബാധിച്ചിരിക്കുന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിപ്പ ലക്ഷണങ്ങളുണ്ടായിരുന്നു. അതില്‍ ഒരാളുടെ ഫലം നെഗറ്റീവാണ്.

മലപ്പുറം മഞ്ചേരിയില്‍ ഒരാളും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ഡന്റല്‍ കോളജ് വിദ്യാര്‍ഥിയും നിപ്പ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണ്.

അതിനിടെ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കി. നിപ്പ പ്രഭവകേന്ദ്രത്തിന് സമീപമുള്ള 9 പഞ്ചായത്തുകളിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന നിയന്ത്രണങ്ങളുണ്ട്.

ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികളും അടുത്ത 10 ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഉല്‍സവം, പള്ളിപ്പെരുന്നാള്‍ എന്നിവ ചടങ്ങായി മാത്രം നടത്തണം, ആള്‍കൂട്ടം പാടില്ല. കല്യാണം പോലുള്ള ആളുകൂടുന്ന ചടങ്ങുകള്‍ പരമാവധി ആളെ കുറച്ച് പങ്കെടുപ്പിച്ച് നടത്തണം. അതിനായി മുന്‍കൂര്‍ പൊലീസിനോട് അനുവാദം വാങ്ങണം. കൊവിഡ് കാലത്തേതിനു സമാനമായ സാഹചര്യത്തിലേക്ക് കോഴിക്കോട് ജില്ല മാറിക്കൊണ്ടിരിക്കുകയാണ്.

More Stories from this section

family-dental
witywide