‘എന്‍റെ മുഖത്ത് നോക്കി അയാൾ പറഞ്ഞ മോശം വാക്കുകൾക്ക് ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി’; ഡ്രൈവര്‍ യദുവിനെതിരെ നടി റോഷ്ന ആൻ റോയ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തര്‍ക്കം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയ ഘട്ടത്തിൽ ഡ്രൈവര്‍ യദുവിനെതിരെ ആരോപണവുമായി നടി റോഷ്‌ന ആന്‍ റോയ്. ഡ്രൈവര്‍ യദുവില്‍ നിന്ന് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് സമാനമായ അനുഭവം നേരിട്ടതായി നടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള കാര്‍ യാത്രയ്ക്കിടെയാണ് സംഭവം ഉണ്ടായതെന്നും നടി കുറിപ്പില്‍ പറയുന്നു.

വണ്ടിക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. തന്‍റെ മുഖത്തു നോക്കി യദു പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്‍ക്കാരും എംവിഡിയും സാക്ഷിയാണെന്നും റോഷ്ന ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

റോഷ്നയുടെ കുറിപ്പ്

ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ നിൽക്കുന്നില്ല .. പക്ഷേ. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ … അത് പോലെ ഒരു ഇതാണ് ഡ്രൈവര്‍ യദുവിന് കിട്ടിയിട്ടുള്ളത്. എന്‍റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക്. ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി .. കൂടെ സ്ഥലം എംവിഡി യും …. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ അറിയാൻ വേണ്ടി തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നതും.

ഈയൊരു വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നത്. മേയർ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവുമായിട്ടുള്ള പ്രശ്നങ്ങൾ ഇപ്പോൾ എല്ലാവരും വീഡിയോയിൽ കണ്ടിട്ടുമുണ്ടാകും. എനിക്കും പറയാനുണ്ട് ചില കാര്യങ്ങൾ. മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുകയായിരുന്ന ഞാനും എന്‍റെ സഹോദരനും.

കുന്ദംകുളം റൂട്ടില്‍ അറ്റകുറ്റപ്പണികളിൽ ആയിരുന്നതിനു കൊണ്ട് ഒരു വണ്ടിക്ക് ജസ്റ്റ് പോകാനുള്ള വഴിയേ ഉണ്ടായിരുന്നുള്ളൂ. സ്ലോ മൂവിംഗ് ആയിരുന്നു ഓള്‍റെഡി ഈ കെ.എസ്.ആര്‍.ടി.സി ബസ്. വളരെ വേഗത്തിൽ പല വണ്ടികളെയും മറികടന്ന് എത്തുകയും എന്‍റെ വണ്ടിക്ക് പുറകിൽ കിടന്ന് ഹോൺ മുഴക്കിക്കൊണ്ടിരിക്കുകയും. ചെയ്തു. പോകാൻ സൈഡ് കൊടുക്കാൻ പോലും സൈഡ് ഉണ്ടായിരുന്നില്ല, എന്നിട്ടും ഇയാൾ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി എടുത്തു മുന്നോട്ടു പോയി… ഞാൻ വണ്ടി നിർത്തി സൈഡ് ആക്കിയെങ്കിലും സ്ലോ മൂവിംഗായ ഏരിയ ആയതുകൊണ്ട് വീണ്ടും ഈ കെ.എസ്.ആര്‍.ടി.സി പുറകിൽ തന്നെ എത്തി. ഒരു രീതിയിലും സൈഡ് ഇല്ലാത്ത ഏരിയ. അപകട മേഖല പതുക്കെ പോകുക എന്ന വാര്‍ണിംഗ് ബോര്‍ഡ് എല്ലാമുണ്ടായിട്ടും ഇങ്ങനെ തന്നെ ആണ് കെ.എസ്.ആര്‍.ടി.സി ബസുകാർ, ഞാനും വാശി ആയി അദ്ദേഹം എന്‍റെ പുറകിൽ കിടന്നു ഹോണ്‍ മുഴക്കിയ പോലെ ഞാനും നല്ല രീതിയിൽ ഹോണ്‍ അടിച്ചു.

വെരി ഫാസ്റ്റ്ലി എനിക്ക് റിപ്ലൈ കിട്ടി… അദ്ദേഹം നടുറോഡിൽ വണ്ടി നിർത്തി അത്രയും യാത്രക്കാർ ഉണ്ടായിരിക്കെ റോക്കി ഭായ് കളിക്കാൻ ഇറങ്ങി വന്നു. അയാൾ വളരെ മോശമായി തന്നെ ആണ് സംസാരിച്ചതും ഒരു സ്ത്രീയാണെന്നുള്ള യാതൊരു പരിഗണനയുമില്ലാതെ ഇത് പോലെ തന്നെ വെറും മോശമായ വാക്കുകൾ എന്നോട് അയാൾ പറഞ്ഞു. ഷോ കാണിച്ച് അയാൾ വണ്ടി എടുത്തു പോകുകയാണ് ഉണ്ടായത്. ഞങ്ങൾക്ക് ഇയാൾ സംസാരിച്ചതിന്‍റെ അമർഷം കുറച്ചൊന്നുമായിരുന്നില്ല.

കെ.എസ്.ആര്‍.ടി.സി കുറച്ച് കഴിഞ്ഞപ്പോൾ ആളുകളെ കയറ്റാൻ സൈഡാക്കി , ഞങ്ങൾ. മുന്നോട്ട് പോരുകയും ചെയ്തു … അപ്പോഴാണ് എംവിഡിയെ കണ്ടത് .. ഞാൻ വണ്ടി സൈഡാക്കി കാര്യങ്ങൾ വിശദമായി അവരോട് പറഞ്ഞു . അകലെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് വരുന്നുണ്ടായിരുന്നു. ഞാൻ പെലീസുകാരോട് സംസാരിക്കുന്നത് കണ്ടതേ ഈ ഡ്രൈവർ വീണ്ടും വണ്ടി അവിടെ നിർത്തി അവിടെയും കോറെ നാടകം കളിച്ചു ഇയാൾ .. പൊലീസുകാർ സംസാരിച്ചു സോള്‍വ് ചെയ്തു വിട്ടെങ്കിലും ഇയാൾ ഹീറോ ആയിരുന്നു. ഞാൻ വീട്ടിലെത്തിയിട്ടും വളരെ വിഷമിച്ചു അയാളുടെ ഇത്ര മോശമായ സ്വഭാവത്തെ ഓർത്ത്.

തിരുവനന്തപുരം വണ്ടി ആയത് കൊണ്ട്. ഞാൻ അവിടെ ജോലി ചെയ്യുന്ന ഒരു ഡ്രൈവറോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ. കെ.എസ്.ആര്‍.ടി.സി ബസിന് പുറകിൽ ഒരു നമ്പർ ഉണ്ട് അവിടേക്ക് വിളിച്ചു പരാതി കൊടുക്കാൻ പറഞ്ഞു… ഞാൻ ആ ബസിന്‍റെ ഫോട്ടോ എടുത്ത് വെച്ചിരുന്നു അത് വെച്ച് നമ്പർ നോക്കിയപ്പോൾ അങ്ങനൊരു നമ്പർ നിലവിലില്ല… ഇയാൾക്കിപ്പോ ഇങ്ങനെ ഒരു കേസ് വന്നത് സഹായമായി മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അത്ഭുതവുമില്ല സ്ഥിരം റോക്കി ഭായ് ആണ് പുള്ളി. ഇങ്ങനെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറായതു കൊണ്ട് യദുവിന് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരം തന്നെയാണ്. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

More Stories from this section

family-dental
witywide