ക്രിസ് ക്രിസ്റ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി

വാഷിംഗ്ടണ്‍: മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറി. ക്രിസ്റ്റിയുടെ പ്രചാരണത്തിന്റെ തുടക്കം മുതല്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ എതിര്‍ക്കുക എന്നതായിരുന്നു നയം. 2016 പ്രൈമറിയില്‍ ട്രംപിനെ അംഗീകരിക്കുന്ന ആദ്യത്തെ ഗവര്‍ണറോ സെനറ്ററോ ആയിരുന്നിട്ടും, ക്രിസ്റ്റി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രംപ് വിമര്‍ശകനായി മാറിയിരുന്നു. ട്രംപ് വിമര്‍ശനം കൊണ്ടുതന്നെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്ത ആളാണ് ക്രിസ്റ്റി. ട്രംപിനെ ‘സ്വേച്ഛാധിപതി’ എന്നാണ് ക്രിസ്റ്റി വിളിച്ചിരുന്നത്.

ട്രംപിനെ വെല്ലുവിളിക്കാന്‍ പോകുന്ന തരത്തിലുള്ള ഒരു എതിരാളിയെ നിര്‍ത്താന്‍ പാര്‍ട്ടി സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് പിന്‍വാങ്ങല്‍.ബുധനാഴ്ച ഉച്ചയ്ക്ക് യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറില്‍ നടന്ന ഒരു ടൗണ്‍ ഹാള്‍ പരിപാടിയില്‍ ക്രിസ്റ്റി തന്റെ പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

”ഒരു തരത്തിലും ഡൊണാള്‍ഡ് ട്രംപിനെ ഇനിയൊരിക്കലും അമേരിക്കയുടെ പ്രസിഡന്റാകാന്‍ ഞാന്‍ പ്രാപ്തനാക്കുന്നില്ലെന്ന് ഞാന്‍ ഉറപ്പാക്കാന്‍ പോകുന്നുവെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. അതേസമയം, മത്സരരംഗത്തുള്ള മറ്റ് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും ക്രിസ്റ്റി പിന്തുണ അറിയിച്ചിട്ടില്ല.

More Stories from this section

family-dental
witywide