ദീര്‍ഘകാല കോവിഡ് രോഗികളില്‍ ബ്രെയ്ന്‍ ഫോഗ് അനുഭവപ്പെടാന്‍ സാധ്യതയെന്ന് പഠനം

അയര്‍ലന്‍ഡ്: കോവിഡ് രോഗബാധ കൂടുതല്‍ കാലം അനുഭവപ്പെട്ട ആളുകള്‍ക്ക് ബ്രെയ്ന്‍ ഫോഗ് എന്ന അവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയെന്ന് പഠനം. നേച്ചര്‍ ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

നമ്മുടെ തലച്ചോറിനെ ബാധിക്കുന്ന ഒരുതരം അവസ്ഥയാണ് ബ്രെയിന്‍ ഫോഗ്. കാര്യങ്ങളൊന്നും തിരിച്ചറിയാന്‍ സാധിക്കാത്ത ഒരവസ്ഥയെന്ന് ചുരുക്കിപ്പറയാം. അല്ലെങ്കില്‍ എല്ലാ കാര്യത്തിനും ആശങ്കയും ആശയകുഴപ്പവും നേരിടുന്ന അവസ്ഥ എന്നും പറയാം. ബ്രെയ്ന്‍ ഫോഗ് ബാധിച്ചാല്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കാതെ വരികയോ ചുറ്റും സംഭവിക്കുന്നത് തിരിച്ചറിയാനാകാതെ വരികയോ ഒക്കെ ചെയ്‌തേക്കാം

അയര്‍ലണ്ടിലെ ട്രിനിറ്റി കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ‘ഒരുപാട് നീണ്ട കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ബ്രെയിന്‍ ഫോഗ് വരാനുള്ള സാധ്യതയെ എടുത്തുകാട്ടുന്നു.

ഈ പഠനം ചെറുതാണെങ്കിലും, ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ബാധിക്കുന്ന ദീര്‍ഘമായ കോവിഡ് എങ്ങനെ നിര്‍ണ്ണയിക്കാമെന്നും ചികിത്സിക്കാമെന്നും നന്നായി മനസ്സിലാക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തെ ഈ പഠനം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ബ്രെയിന്‍ ഫോഗ് എന്ന അവസ്ഥയ്ക്ക് നിലവില്‍ ഒരു പരിശോധനയോ ചികിത്സയോ ഇല്ലെന്നതും ശ്രദ്ധേയമാണ്.

പഠനത്തില്‍, 2020 മാര്‍ച്ചിലോ ഏപ്രിലിലോ കോവിഡ്-19 ബാധിച്ച 32 രോഗികളെ ഡൈനാമിക് കോണ്‍ട്രാസ്റ്റ്-എന്‍ഹാന്‍സിങ് എംആര്‍ഐ എന്ന് വിളിക്കുന്ന പ്രത്യേക ബ്രെയിന്‍ ഇമേജിംഗിന് വിധേയരാക്കി. ഇവരില്‍ 10 പേര്‍ കോവിഡ് 19 ല്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിച്ചു. 11 പേര്‍ക്ക് കോവിഡ് മാറാന്‍ കുറച്ച് സമയമെടുത്തു. മറ്റ് 11 പേര്‍ക്കാകട്ടെ, കോവിഡ് മാറാന്‍ വളരെ അധികം സമയമെടുത്തു. മറ്റ് ഗ്രൂപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രെയ്ന്‍ ഫോഗ് ദീര്‍ഘകാല കോവിഡ് ഉള്ള രോഗികളില്‍ ബാധിച്ചതായി പഠനം കണ്ടെത്തുകയായിരുന്നു. ഇവരില്‍ കോഗ്‌നിറ്റീവ് ടെസ്റ്റുകളും നടത്തി. മസ്തിഷ്‌ക മൂടല്‍മഞ്ഞ് ബാധിച്ചവരില്‍ ആറ് പേര്‍ക്ക് നേരിയതോ മിതമായതോ ആയ വൈജ്ഞാനിക വൈകല്യമുണ്ടെന്നും ഓര്‍മ്മക്കുറവും ചില വാക്കുകള്‍ കിട്ടാതെ വരുന്നതടക്കമുള്ള പ്രശ്‌നങ്ങളും കണ്ടെത്തി.

ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് രക്ത-മസ്തിഷ്‌ക തടസ്സത്തെ ബാധിക്കുന്ന വീക്കം നിശിതവും നീണ്ടതുമായ കോവിഡ് ഉള്ളവരില്‍ ബ്രെയ്ന്‍ ഫോഗ് കാണപ്പെടുന്നു. ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. ഭാവിയില്‍ ദീര്‍ഘകാല കോവിഡിനായി മെച്ചപ്പെട്ട പരിശോധനകളും ചികിത്സകളും വികസിപ്പിച്ചെടുക്കുന്നതിനാല്‍ ഇത് ഗവേഷകരെ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

More Stories from this section

family-dental
witywide