കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച കടുവ ചത്തു

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. ഇന്നലെയാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് കടുവയെ മയക്കുവെടി വെച്ചത്. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്.

രാത്രിയോടെ കടുവയെ മാറ്റാനായി വാഹനത്തില്‍ കയറ്റി തൃശൂരേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു. കമ്പിവേലിയില്‍ കുടുങ്ങിയ കടുവ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിയാതെ അവശനാകുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് കടുവയെ പ്രദേശത്തെ ആളുകള്‍ കാണുന്നത്. ജനങ്ങളുടെ പ്രതിഷേധം കൂടി കണക്കിലെടുത്താണ് കടുവയെ തൃശ്ശൂരിലേക്ക് മാറ്റാനായി വനംവകുപ്പ് തീരുമാനമെടുത്തത്.

വയനാട്ടിലിറങ്ങിയ തണ്ണീര്‍ക്കൊമ്പനെന്ന ആനയെ കഴിഞ്ഞ ദിവസം മയക്കുവെടിവെച്ച് പിടികൂടുകയും കര്‍ണാടകയിലേക്കും മാറ്റുകയും ചെയ്തു. തുടര്‍ന്ന് ആന ചരിഞ്ഞത് സംസ്ഥാനത്തെ വനം വകുപ്പിന് വലിയ രീതിയിലുള്ള തലവേദന സൃഷ്ടിച്ചിരുന്നു. മേനകാ ഗാന്ധി അടക്കം വിഷയത്തില്‍ ഇടപെടുകയും കേരളത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide