ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ പിന്തുണയ്ക്കുന്ന അമേരിക്കക്കാരുടെ എണ്ണം കുറയുന്നു; തിരിച്ചടിയായി കുടിയേറ്റ നയങ്ങളും, എപ്സ്റ്റീന്‍ വിവാദവും

വാഷിംഗ്ടണ്‍ : രണ്ടാം വട്ടവും വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജന പിന്തുണ ഏറ്റവും താഴ്ന്ന നിലയിലേക്കെന്ന് റിപ്പോര്‍ട്ട്. സമീപകാലത്തുനടന്ന ചില സര്‍വ്വേകളുടെ റിപ്പോര്‍ട്ടിലാണ് ട്രംപിന്റെ ജന സമ്മതി കുറയുന്നതായി റിപ്പോര്‍ട്ടുള്ളത്.

അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെ പിന്തുണയ്ക്കുന്ന അമേരിക്കക്കാരുടെ എണ്ണം 44% ല്‍ താഴെയാണെന്നും, എതിര്‍ക്കുന്നവര്‍ 53% ന് മുകളിലേക്കെത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ഒരുകാലത്ത് സ്ഥിരത പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ പിന്തുണ ഇപ്പോള്‍ ആടിയുലയുന്ന കാഴ്ചയാണ്.

ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങളും, പണപ്പെരുപ്പ ആശങ്കകളും, ജെഫ്രി എപ്സ്റ്റീന്‍ രേഖകളുടെ വിവാദവും അടക്കമുള്ള വിഷയങ്ങളാണ് ട്രംപിന്റെ പിന്തുണയ്ക്ക് തിരിച്ചടിയാകുന്നത്.

ജൂലൈ 20 ന് പുറത്തിറങ്ങിയ CBS/YouGov പോള്‍ റിപ്പോര്‍ട്ട് പ്രകാരം, ജൂലൈ 16 നും 18 നും ഇടയില്‍ സര്‍വേയില്‍ പങ്കെടുത്ത 2,343 മുതിര്‍ന്നവരില്‍, ഡോണള്‍ഡ് ട്രംപിനെ കുടിയേറ്റ നയങ്ങളുടെ പേരില്‍ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് 56% പേര്‍ പറഞ്ഞു, ഫെബ്രുവരിയില്‍ ഇത് 46% ആയിരുന്നു. ട്രംപിന്റെ മൊത്തത്തിലുള്ള അംഗീകാര റേറ്റിംഗും 42% ആയി കുറഞ്ഞു. അതേസമയം, അദ്ദേഹത്തിന്റെ എതിര്‍ക്കുന്നവര്‍ 58% ആയി ഉയര്‍ന്നിട്ടുണ്ട്. വോട്ടര്‍മാരുടെ കാഴ്ചപ്പാടുകളെ ബാധിക്കുന്ന പ്രധാന വിഷയമാണ് കുടിയേറ്റം എന്ന് സര്‍വേയുടെ കണ്ടെത്തല്‍.

ട്രംപിന്റെ നാടുകടത്തല്‍ പദ്ധതിക്കുള്ള പൊതുജന പിന്തുണ കുത്തനെ കുറഞ്ഞുവെന്ന് യുഎസ്എ ടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഫെബ്രുവരിയിലെ 59% ല്‍ നിന്ന് ഇത് 49% ആയി കുറഞ്ഞു. ഡെമോക്രാറ്റുകള്‍ (86%), സ്വതന്ത്രര്‍ (59%) എന്നിവര്‍ക്കിടയില്‍ എതിര്‍പ്പ് പ്രത്യേകിച്ചും ശക്തമാണ്, അതേസമയം റിപ്പബ്ലിക്കന്‍മാരില്‍ 91% പേരും ഈ നീക്കത്തെ പിന്തുണയ്ക്കുന്നത് തുടരുന്നു.

നാടുകടത്തല്‍ ശ്രമങ്ങള്‍ കൊടും കുറ്റവാളികളെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ആദ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകളെ നാടുകടത്തുന്നുണ്ടെന്നും കൂടാതെ അമേരിക്കക്കാര്‍ക്കിടയില്‍ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്നുവെന്നും പോള്‍ഫലം വെളിപ്പെടുത്തി. സിബിഎസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചിരുന്ന ഹിസ്പാനിക് വോട്ടര്‍മാര്‍ക്കിടയിലെ പിന്തുണയും ഗണ്യമായി കുറഞ്ഞു.

More Stories from this section

family-dental
witywide