വൈറ്റ് ഹൗസിലെ ചർച്ചയ്ക്ക് ശേഷം ഉടൻ പുടിനെ വിളിക്കുമെന്ന് ട്രംപ്; എന്താണ് ആവശ്യമെന്ന് കൃത്യമായി പറഞ്ഞ് സെലെൻസ്കി

വാഷിംഗ്ടൺ: യൂറോപ്യൻ നേതാക്കളുമായും യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കിയുമായും വൈറ്റ് ഹൗസിൽ ഇന്ന് നടക്കുന്ന ചർച്ചകൾക്ക് ശേഷം റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ സംസാരിക്കാൻ ഒരുങ്ങുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഈ യോഗം കഴിഞ്ഞാൽ അദ്ദേഹം എൻ്റെ ഫോൺ കോൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. താനും പുടിനും സെലെൻസ്കിയും തമ്മിൽ ഒരു ത്രിരാഷ്ട്ര കൂടിക്കാഴ്ച നടത്താനുള്ള ആശയം സംഭാഷണത്തിൽ മുന്നോട്ടുവെയ്ക്കുമെന്നും ട്രംപ് പറഞ്ഞു.

“ഞങ്ങൾക്ക് ഒരു ത്രിരാഷ്ട്ര കൂടിക്കാഴ്ച ഉണ്ടായേക്കാം, അല്ലെങ്കിൽ ഇല്ലാതിരിക്കാം. കൂടിക്കാഴ്ച നടന്നില്ലെങ്കിൽ യുദ്ധം തുടരും. ഒരു കൂടിക്കാഴ്ച നടന്നാൽ, അത് അവസാനിപ്പിക്കാൻ നല്ലൊരു സാധ്യതയുണ്ട്,” ട്രംപ് പറഞ്ഞു. ട്രംപിൻ്റെ ഈ പ്രസ്താവന, സമാധാന ചർച്ചകളിൽ യുക്രെയ്നെ കൂടി പങ്കാളിയാക്കാനുള്ള തൻ്റെ ശ്രമങ്ങൾ അദ്ദേഹം തുടരുന്നുവെന്ന് വ്യക്തമാക്കുന്നു. റഷ്യൻ ആവശ്യങ്ങൾ അംഗീകരിക്കാൻ സെലെൻസ്കി തയ്യാറാണോ എന്നതിനെ ആശ്രയിച്ചായിരിക്കും ഈ വിഷയത്തിലെ അടുത്ത നീക്കങ്ങൾ.

അതേസമയം, സമാധാന കരാറിന് എന്ത് സുരക്ഷാ ഉറപ്പുകളാണ് ആവശ്യമുള്ളത് എന്ന റിപ്പോർട്ടറുടെ ചോദ്യത്തിന്, തൻ്റെ രാജ്യത്തിന് എല്ലാം ആവശ്യമാണ് എന്നാണ് യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി ഒടുവിൽ പ്രതികരിച്ചത്. ആദ്യം യുക്രെയ്നിന് ഒരു ശക്തമായ സൈന്യമാണ് ആവശ്യം. ഇതിൽ ആയുധങ്ങൾ, സൈനികർ, പരിശീലനം, രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം യുഎസ് പോലുള്ള “വലിയ രാജ്യങ്ങളെയും” മറ്റ് സഖ്യകക്ഷികളെയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ നമുക്ക് ശക്തി ആവശ്യമാണ്. റഷ്യൻ സൈന്യത്തിന് നേരെ നമ്മുടെ സൈന്യത്തിന് പോരാടാൻ കഴിയണം. അതിന് ആധുനികമായ ആയുധങ്ങളും പരിശീലനവും ആവശ്യമാണ്. റഷ്യൻ സേനയുടെ നീക്കങ്ങളെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കേണ്ടതും അത്യാവശ്യമാണ്,” സെലെൻസ്കി വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് മുൻപ് തൻ്റെ രാജ്യത്തിൻ്റെ ആവശ്യങ്ങൾ കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു സെലെൻസ്കിയുടെ ഈ പ്രസ്താവന.

Also Read

More Stories from this section

family-dental
witywide