യുഎസ് – ഇറാഖ് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സുപ്രധാന ഫോൺ കോൾ; ചര്‍ച്ചയായത് ഈ വിഷയങ്ങൾ, റിപ്പോര്‍ട്ട് പുറത്ത്

വാഷിംഗ്ടണ്‍: രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കാനും സഹകരണം ശക്തമാക്കാനും യുഎസും ഇറാഖും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയും ചൊവ്വാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. അൽ സുഡാനിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ ഈ വിഷയങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസ്-ഇറാഖ് ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും രണ്ട് ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തു.

ഇറാഖും പുതിയ യുഎസ് ഭരണകൂടവും തമ്മിലുള്ള ഏകോപനത്തെക്കുറിച്ചുള്ള ചർച്ചകളും ഉഭയകക്ഷി കരാറുകൾക്കുള്ള ചട്ടക്കൂടുകളും ടെലിഫോൺ സംഭാഷണത്തിലെ മുഖ്യ വിഷയങ്ങളായി. വിവിധ മേഖലകളിലെ സംയുക്തമായ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്യുകയും ആശയവിനിമയം വർദ്ധിപ്പിക്കാനും സഹകരണം ശക്തമാക്കാനും സമ്മതിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കരാർ പ്രകാരം 12 മാസത്തിനുള്ളിൽ ഇറാഖിലെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ ദൗത്യം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാൻ വാഷിംഗ്ടണും ബാഗ്ദാദും സെപ്റ്റംബർ 27 ന് സമ്മതിച്ചു. അതിന്റെ സമയപരിധി 2025 സെപ്റ്റംബർ ആണ്.

More Stories from this section

family-dental
witywide